റിയാദ്: സൗദിയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 323 പേര്‍ക്ക്. അതോടൊപ്പം 593 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു. ഇതോടെ ഇവിടെ രോഗമുക്‌തി നിരക്ക് 96.03 ശതമാനമായി ഉയര്‍ന്നു.
സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് കോവിഡ് രോഗബാധയുടെ നിഴലില്‍ ഉള്ളത്. ഒക്‌ടോബര്‍ പതിനൊന്ന് ഞായറാഴ്‌ച വരെ രാജ്യത്ത് ആകെ 7,014,780 സ്രവ സാമ്പിളുകളുടെ പി.സി.ആര്‍ ടെസ്‌റ്റുകള്‍ പൂര്‍ത്തിയായി. കൂടാതെ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 38,239 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്.
മദീനയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്‌തത്. ഇവിടെ 64 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ 25 കോവിഡ് മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
റിയാദ് 27, ഹഫൂഫ് 21, മക്ക 8 തുടങ്ങി സൗദിയിലെ 60 നഗരങ്ങളിലാണ് ഇന്ന് പുതുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.
നിലവില്‍ 8,894 രോഗികളാണ് രാജ്യത്ത് ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 826 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 339,267 ഉം മരണം 5018 ഉം ആണ്.
അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിയഞ്ച് ലക്ഷം പിന്നിട്ടിരിക്കുകയാണ്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്കയും ബ്രസീലും ഇന്ത്യയുമാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനത്തുള്ളത്.
Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്