ജയ്‌പൂർ: രാജസ്‌ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോതസ്രയുടെ സ്‍ത്രീവിരുദ്ധ പരാമർശം വിവാദമായി. വനിതാ ജീവനക്കാര്‍ അധികമുള്ള സ്‌കൂളുകളില്‍ പല കാരണങ്ങള്‍ കൊണ്ടും തമ്മില്‍ത്തല്ല് ഉണ്ടാകുമെന്നാണ് ഗോവിന്ദ് സിംഗ് പറഞ്ഞത്.
“എന്റെ ഡിപ്പാര്‍ട്ട്മെന്റിന്റെ മേധാവി എന്ന നിലയില്‍ പറയുകയാണ്, വനിതാ ജീവനക്കാരുള്ള സ്‌കൂളില്‍ വിവിധ കാരണങ്ങളാല്‍ വഴക്കുകള്‍ സംഭവിക്കും. ഈ ചെറിയ ‘തെറ്റുകള്‍’ തിരുത്തുകയാണെങ്കില്‍ സ്‍ത്രീകൾ എപ്പോഴും ആണുങ്ങളെക്കാള്‍ മുന്നിലായിരിക്കും”- മന്ത്രി പറഞ്ഞു.
രാജസ്‌ഥാന്‍ സര്‍ക്കാര്‍ എപ്പോഴും സ്‍ത്രീകളുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ നിരവധിപേര്‍ രംഗത്ത് വന്നിട്ടുണ്ട്.
Read also: ലഖിംപൂര്‍ ഖേരി സംഘർഷം; രാഹുൽ ഗാന്ധി നാളെ രാഷ്‍ട്രപതിയെ കാണും