പാലക്കാട്: എലപ്പുള്ളിയിൽ എസ്‌ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നതിന് പിന്നിൽ ആർഎസ്‌എസ് എന്ന് ആരോപണം. കുത്തിയതോട് സ്വദേശി സുബൈർ (43) ആണ് കൊല്ലപ്പെട്ടത്. പള്ളിയിൽ നിന്ന് നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ മടങ്ങവേ രണ്ട് കാറിൽ എത്തിയ സംഘം ഇടിച്ച് വീഴ്‌ത്തി വെട്ടുകയായിരുന്നു. ഇന്ന് ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു സംഭവം.
പിതാവ് അബൂബക്കറിന്റെ മുന്നിൽ വെച്ചാണ് അക്രമികൾ സുബൈറിനെ വെട്ടിയത്. ബൈക്കിൽ നിന്ന് വീണ അബൂബക്കറിന് നിസാര പരിക്കുണ്ട്. ബിജെപിയും ആർഎസ്‌എസും ആസൂത്രിതമായാണ് കൊല നടത്തിയതെന്ന് എസ്‌ഡിപിഐ ആരോപിച്ചു. ആർഎസ്‌എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ വധക്കേസുമായി സുബൈറിന്റെ കൊലപാതകത്തിന് ബന്ധമുണ്ട്. അക്രമികൾ എത്തിയത് സഞ്‌ജിത്ത് ഉപയോഗിച്ചിരുന്ന കാറില്ലെന്നും എസ്‌ഡിപിഐ ആരോപിക്കുന്നു.
ഒരു കാർ ഉപേക്ഷിച്ച ശേഷമാണ് അക്രമികൾ മടങ്ങിയതെന്ന് പോലീസ് പറയുന്നു. രണ്ട് കാറുകളിലായി എത്തിയവർ ഒരു കാറിലാണ് മടങ്ങിയത്. എസ്‌ഡിപിഐ ജില്ലാ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട സുബൈർ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Most Read: ബിജെപിക്ക് അഴിമതി പണം വിതരണം ചെയ്യുന്നത് കർണാടക സർക്കാർ; ആരോപണം