പൂനെ: റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ സ്‌പുട്‌നിക്- വി ഇന്ത്യയില്‍ ഉൽപാദിപ്പിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇക്കാര്യം ആവശ്യപ്പെട്ട് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്‌ക്ക് അപേക്ഷ നല്‍കിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട് ചെയ്‌തു.
ടെസ്‌റ്റ് അനാലിസിസിനും പരീക്ഷണത്തിനുമുള്ള അനുമതിയും സെറം തേടിയിട്ടുണ്ട്. ബുധനാഴ്‌ചയാണ് അപേക്ഷ സമര്‍പ്പിച്ചത്. നിലവില്‍ ഡോ. റെഡീസ് ലാബോറട്ടറീസ് മാത്രമാണ് ഇന്ത്യയില്‍ സ്‌പുട്‌നിക് വാക്‌സിന്‍ ഉൽപാദിപ്പിക്കുന്നത്.
ജൂണ്‍ മാസത്തില്‍ പത്തുകോടി കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ ഉൽപാദിപ്പിക്കാന്‍ സാധിക്കുമെന്ന് നേരത്തെ സെറം ഇന്‍സ്‍റ്റിറ്റ്യൂട്ട് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. അതേസമയം ചൊവ്വാഴ്‌ച 30 ലക്ഷം ഡോസ് സ്‌പുട്‌നിക് വാക്‌സിന്‍ ഹൈദരാബാദില്‍ എത്തിയിട്ടുണ്ട്.
Kerala News: ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്