മുംബൈ: ആര്യൻ ഖാനുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മാനേജരെ വീണ്ടും വിളിപ്പിക്കുമെന്ന് പോലീസ്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്കെതിരെ ഉയർന്ന കോഴ ആരോപണങ്ങൾ അന്വേഷിക്കുന്ന സംഘമാണ് സമൻസ് അയച്ചത്. കേസിൽ പൂജ ദദ്‌ലാനിയുടെ മൊഴി നിർണായകമാണെന്ന് പോലീസ് വിലയിരുത്തുന്നു. നേരത്തെ ആരോഗ്യ കാരണങ്ങളാൽ പൂജ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
എൻസിബിയുടെ സൗത്ത് മുംബൈ ഓഫീസുകളിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. സമീർ വാങ്കഡെക്കെതിരേ കോഴ ആരോപണമുന്നയിച്ച പ്രഭാകർ സെയിലിന്റെ മൊഴിയും എൻസിബിയുടെ വിജിലൻസ് സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. എൻസിബി ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ ഗ്യാനേശ്വർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.
Read also: ദാരിദ്ര്യം; ചോരക്കുഞ്ഞിനെ വിറ്റ് അമ്മ