ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് വികെ ശശികല ജയിൽ മോചിതയായി എത്തിയതിനെ തുടർന്ന് ഒരുക്കിയ സ്വീകരണ റാലിക്കിടെ തീപിടിത്തം. റാലിയിലേക്ക് പടക്കവുമായെത്തിയ രണ്ട് കാറുകൾ കത്തി നശിച്ചു. കൃഷ്‌ണഗിരി ടോള്‍ ഗേറ്റിന് സമീപത്ത് വച്ച് കാറിനുള്ളിലെ പടക്കങ്ങള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കെങ്കിലും അപകടം സംഭവിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. തീപിടിത്തമുണ്ടായതിന്റെ കാരണവും വ്യക്‌തമല്ല.
നാല് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജയില്‍ മോചിതയായി തമിഴ്നാട്ടിലേക്ക് തിരിച്ച വി.കെ ശശികല നൂറോളം വാഹനങ്ങളുടെ അകമ്പടിയിലാണ് ശശികല തമിഴ്നാട്ടിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിന് പൊലീസ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയ നിർദേശങ്ങൾ തള്ളിയാണ് ശശികല ചെന്നൈയിലേക്ക് തിരിച്ചിരിക്കുന്നത്.
അതേസമയം, ശശികലക്കെതിരെ നടപടിക്കായി മന്ത്രിമാരുടെ കഠിന ശ്രമം തുടരുകയാണ്. ചെന്നൈയിലെ 6 ഇടങ്ങളിലെ ബംഗ്‌ളാവും ഭൂമിയുമടക്കമുള്ള സ്വത്തുക്കൾ തമിഴ്‌നാട് സർക്കാർ കണ്ടുകെട്ടി. എന്നാൽ, കടുത്ത രാഷ്‌ട്രീയ നീക്കങ്ങളൊന്നും ശശികലയുടെ ഭാഗത്ത് നിന്ന് ഉടൻ ഉണ്ടാകില്ല എന്നാണ് സൂചന. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാനാണ് ചിന്നമ്മയുടെ തീരുമാനം.
സീറ്റ് കിട്ടാത്ത അസംതൃപ്‌തരെ ഒപ്പം നിർത്തി അണ്ണാ ഡിഎംകെ പിടിച്ചെടുക്കാനാണ് ആദ്യ നീക്കം. നിലവിൽ അണ്ണാ ഡിഎംകെയുമായി സഖ്യമുള്ള ബിജെപിയെ പ്രകോപിക്കേണ്ട എന്ന ആലോചനയും ഇതിന് പിന്നിലുണ്ട്. നിലവിൽ കേന്ദ്ര ഏജൻസികൾ എടുത്ത അര ഡസനിൽ അധികം കേസുകൾ ശശികലക്ക് എതിരെയുണ്ട്.
Read also: മോദിയുടെ മറുപടി പ്രസംഗം; സഭ ബഹിഷ്‌കരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്