സിദ്ദീഖ് കാപ്പന്റെ ജാമ്യം; പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

By News Desk, Malabar News
petition filed by the journalists' union is in the Supreme Court today
Siddique Kappan
Ajwa Travels

ന്യൂഡെൽഹി: ഹത്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ റിപ്പോർട് ചെയ്യാൻ പോകുന്നതിനിടെ ഉത്തർപ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. യുപിയിൽ ജാമ്യം ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ കേസിൽ സുപ്രീം കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയനാണ് ഹരജി നൽകിയിരിക്കുന്നത്. 

സിദ്ദീഖ് കാപ്പനെ കാണാൻ കെയുഡബ്ള്യൂജെ (KUWJ-Kerala Union of Working Journalists) പ്രതിനിധികളെ അനുവദിക്കുക, അഭിഭാഷകന് കാണാൻ അനുമതി നൽകുക, സിദ്ധീഖ് കാപ്പന്റെ കുടുംബത്തെ കാണാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ പത്രപ്രവർത്തക യൂണിയൻ മുന്നോട്ട് വെച്ചിട്ടുണ്ട്. ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

കെയുഡബ്ള്യൂജെ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് പുതിയ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. സിദ്ദീഖിന്റെ അറസ്‌റ്റ്‌, സുപ്രീംകോടതി മാർഗരേഖയുടെ ലംഘനമാണെന്നും ഭരണഘടന ലംഘനമാണെന്നും ഭരണഘടന ഉറപ്പ് നൽകുന്ന മാദ്ധ്യമ സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശത്തെയും ലംഘിക്കുന്നതാണ് പോലീസ് നടപടിയെന്നും ഉടൻ സിദ്ദീഖിനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കെയുഡബ്ള്യുജെ സുപ്രീം ഹേബിയസ് കോർപ്പസ് ഹരജി നൽകിയത്.

ഹത്രസിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് സിദ്ദീഖ് കാപ്പനേയും ഒപ്പം അറസ്‌റ്റിലായവരേയുംയുപി പോലീസ് പ്രതിചേർത്തിരിക്കുന്നത്. ഉത്തർപ്രദേശിലെ മധുരയിൽ വെച്ച് സിദ്ദീഖ് കാപ്പനെ ഒക്‌ടോബർ അഞ്ചിനാണ് യു.പി പോലീസ് കസ്‌റ്റഡിയിലെടുത്തത്. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയും ‘അഴിമുഖം’ വെബ്‌പോർട്ടൽ പ്രതിനിധിയുമാണ് ഇദ്ദേഹം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെന്ന് പോലീസ് വ്യാഖ്യാനിക്കുന്ന അതീഖുർ റസ്‌മാൻ, മസൂദ് അഹമദ്‌, ആലം എന്നിവരും സിദ്ദീഖ് കാപ്പനൊപ്പം അറസ്‌റ്റിലായിരുന്നു. രാജ്യദ്രോഹം, ശത്രുത വളർത്തൽ, മതവികാരം ഇളക്കിവിടൽ, ഭീകര പ്രവർത്തനത്തിന് പണം സമാഹരിക്കൽ എന്നിവക്ക് പുറമെ ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളുമാണ് പോലീസ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

Must Read: എന്താണ് യഥാർഥത്തിൽ ഹത്രസ് സംഭവിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE