ന്യൂഡെൽഹി: മലയാളി മാദ്ധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയൻ സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. നിയമ വിരുദ്ധമായി അറസ്‌റ്റ് ചെയ്യപ്പെട്ട സിദ്ദീഖ് കാപ്പന് ഉടന്‍ ജാമ്യം അനുവദിക്കണമെന്ന് ഹരജിക്കാരായ പത്രപ്രവര്‍ത്തക യൂണിയന്‍ കോടതിയില്‍ ആവശ്യപ്പെടും.
ഹത്രസ് ബലാൽസംഘ കൊലപാതകത്തിന്റെ മറവില്‍ കലാപം സൃഷ്‌ടിക്കാന്‍ ഗൂഢാലോചന നടത്തി എന്നാണ് സിദ്ദീഖ് കാപ്പന് എതിരെ യുപി പോലീസ് ഉന്നയിക്കുന്ന ആരോപണം. ഹത്രസില്‍ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച്, റിപ്പോർട് തയ്യാറാക്കാനുള്ള യാത്രക്കിടയിലാണ് ഉത്തർപ്രദേശിലെ മഥുരയിൽ വെച്ച് സിദ്ദീഖ് കാപ്പനെ യുപി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Read Also: കർഷക പ്രക്ഷോഭം; കേന്ദ്രവുമായുള്ള 11ആം വട്ട ചർച്ച ഇന്ന്