തിരുവനന്തപുരം: ജില്ലയില്‍ പുതുതായി നാലു ഡിസിസികളും രണ്ടു സിഎഫ്എല്‍ടിസികളും ഏറ്റെടുത്തതായി അറിയിച്ച് ജില്ലാ കളക്‌ടർ ഡോ. നവ്‌ജ്യോത് ഖോസ. തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിൽസ ലഭ്യമാക്കുന്നതിനാണ് നടപടി.
നെടുമങ്ങാട് താലൂക്കില്‍ മൂന്നും തിരുവനന്തപുരം താലൂക്കില്‍ ഒരു ഡിസിസിയുമാണ് പുതുതായി ഏറ്റെടുത്തത്. ഇവിടെ 200 പേര്‍ക്കുള്ള കിടക്ക സൗകര്യമാണ് തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളില്‍ ആരംഭിച്ച സിഎഫ്എല്‍ടിസിയില്‍ 130 പേര്‍ക്കുള്ള കിടക്ക സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ചികിൽസാ കേന്ദ്രങ്ങളിൽ ആവശ്യമുള്ള ജിവനക്കാരെയും ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളും എത്രയും വേഗം സജ്‌ജമാക്കുമെന്നും കളക്‌ടർ വ്യക്‌തമാക്കി.
Read Also: വാക്‌സിന് ആഗോള ടെണ്ടര്‍; മൂന്ന് കോടി ഡോസ് വാക്‌സിന്‍ വാങ്ങും; മുഖ്യമന്ത്രി