തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ നിര്‍ണായക നീക്കവുമായി സിബിഐ. എംഎല്‍എ ഹോസ്‌റ്റലില്‍ സിബിഐ വിശദ പരിശോധന നടത്തി. ഹൈബി ഈഡന്‍ താമസിച്ചിരുന്ന നിളയിലെ 34ആം നമ്പര്‍ മുറിയിലാണ് സിബിഐ ഉദ്യോഗസ്‌ഥർ പരിശോധന നടത്തിയത്. ഹൈബി ഈഡനെതിരായ പരാതിയിലാണ് പരിശോധന.
ഈ മുറിയില്‍ വെച്ച് പീഡനത്തിന് ഇരയായെന്നായിരുന്നു പരാതി. പരാതിക്കാരിയുമായി സീന്‍ മഹസര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. 2013ല്‍ നടന്ന സംഭവത്തിന്റെ തെളിവെടുപ്പാണ് പുരോഗമിക്കുന്നത്. അന്വേഷണ സംഘത്തോടൊപ്പം പരാതിക്കാരിയും എംഎല്‍എ ഹോസ്‌റ്റലില്‍ എത്തിയിരുന്നു.
രാവിലെയാണ് പരാതിക്കാരിയുമായി സിബിഐ സംഘം എംഎല്‍എ ഹോസ്‌റ്റലില്‍ എത്തിയത്. അഞ്ചംഗ സംഘമാണ് പരിശോധന നടത്തുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴാണ് കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ കേസ് ഉണ്ടായത്. പിന്നീട് ഈ കേസിന്റെ തുടര്‍ച്ചയെന്നോണമാണ് പീഡന പരാതി ഉയര്‍ന്ന് വന്നത്.
Read Also: വിഡി സതീശന് എതിരായ പ്രതിഷേധം; ജില്ലാ ഘടകങ്ങളോട് റിപ്പോർട് തേടി ഐഎൻടിയുസി