തൃശൂർ: തൃശൂരിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക(55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒളിവിൽ പോയ മകൻ അനീഷിനായി (30) തിരച്ചിൽ തുടരുകയാണ്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
വീടിന് പുറത്തുള്ള റോഡിൽ പുല്ല് ചെത്തുകയായിരുന്ന ദമ്പതികളെ വെട്ടുകത്തിയുമായെത്തി മകൻ ആക്രമിക്കുകയായിരുന്നു. റോഡിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. കൃത്യം നിർവഹിച്ച ശേഷം അനീഷ് തന്നെ വെള്ളിക്കുളങ്ങര പോലീസ് സ്‌റ്റേഷനിൽ ഫോൺ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് വീട്ടിൽ നിന്ന് ബൈക്കിൽ അനീഷ് പുറത്തുപോയി. ഇന്ന് പള്ളി കഴിഞ്ഞു പോയവരാണ് മൃതദേഹങ്ങൾ റോഡിൽ കിടക്കുന്നത് കണ്ടത്. പലപ്പോഴും അച്ഛനും അമ്മയുമായി അനീഷ് വഴക്കിടാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. അനീഷ് വിവാഹിതനാണ്. വിവാഹിതയായ സഹോദരി ഭർത്താവിന്റെ വീട്ടിലാണ് താമസിക്കുന്നത്. അനീഷിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
Most Read: വാളയാർ ചെക്ക്‌പോസ്‌റ്റിൽ വൻ കഞ്ചാവ് വേട്ട; രണ്ട് മലയാളികൾ പിടിയിൽ