തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേരള സർക്കാർ. ഒറ്റത്തവണയായി മൂന്ന് ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 18 വയസുവരെ 2,000 രൂപ പ്രതിമാസം നൽകും. ബിരുദം വരെയുള്ള വിദ്യാഭ്യാസ ചെലവും സർക്കാർ ഏറ്റെടുക്കും.
രാജ്യത്ത് കോവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികൾക്ക് വിവിധ സംസ്‌ഥാനങ്ങൾ ഇതിനോടകം ധനസഹായം പ്രഖ്യാപിച്ച് കഴിഞ്ഞു. ആന്ധ്രാപ്രദേശ് സർക്കാർ 10 ലക്ഷം രൂപയാണ് സംസ്‌ഥാനത്തെ കുട്ടികൾക്ക് നൽകുന്നത്. തുക അതാത് ജില്ലാ കളക്‌ടർമാർ വഴി വിതരണം ചെയ്യാനും ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇന്നാണുണ്ടായത്.
Also Read: ഭരണ പരിഷ്‌കാരങ്ങൾ ജനനൻമക്കെന്ന് ലക്ഷദ്വീപ് കളക്‌ടർ; കൊച്ചിയിൽ കരിങ്കൊടി പ്രതിഷേധം