തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകൻ കെഎം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. കോവിഡ് ഡാറ്റ മാനേജ്മെന്റ് നോഡൽ ഓഫിസറായാണ് നിയമനം. കെഎം ബഷീർ കേസിലെ നടപടികൾ പുരോഗമിക്കുന്നതിനിടെ ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യ വകുപ്പിൽ സുപ്രധാന ചുമതല നൽകിയത് നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെ സർക്കാർ തീരുമാനം പിൻവലിച്ചിരുന്നു. പിന്നീട് ഇപ്പോഴാണ് ശ്രീറാം സുപ്രധാന ചുമതലയിലേക്ക് വരുന്നത്.
സംസ്‌ഥാനത്ത് ആകെയുള്ള കോവിഡ് രോഗികളുടെ എണ്ണം, ഓക്‌സിജൻ ബെഡുകൾ, വെന്റിലേറ്റർ ഡേറ്റ, തുടങ്ങിയവ ആഴ്‌ചയിൽ റിവ്യു ചെയ്യുക എന്നതാണ് കോവിഡ് ഡാറ്റ മാനേജ്മെന്റിന്റെ ചുമതല. ഇക്കാര്യം പരിശോധിക്കാൻ ഒരു സംഘം തന്നെയുണ്ട്. ഈ സംഘത്തിന്റെ തലവനായാണ് ശ്രീറാം വെങ്കിട്ടരാമൻ നിയമിതനായിരിക്കുന്നത്. 2019 ആഗസ്‌റ്റ് മൂന്നിനാണ് ഐഎഎസ് ഉദ്യോഗസ്‌ഥനും ഡോക്‌ടറുമായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് മാദ്ധ്യമ പ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെടുന്നത്.
Read also: ഐഷക്കെതിരായ പോലീസ് നടപടി; പ്രതിഷേധിച്ച് സിപിഐഎം