മസ്‌ക്കറ്റ് : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഒമാനിൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ച് സുപ്രീം കമ്മിറ്റി. മെയ് 8 മുതൽ 15ആം തീയതി വരെയായിരിക്കും നിയന്ത്രണങ്ങൾ ശക്‌തമാക്കുകയെന്ന് അധികൃതർ വ്യക്‌തമാക്കി. ഈ കാലയളവിൽ വാണിജ്യ സ്‌ഥാപനങ്ങൾ പൂർണമായും അടച്ചിടും. കൂടാതെ രാജ്യത്ത് നിലവിലുണ്ടായിരുന്ന യാത്രാവിലക്ക് രാത്രി 7 മണി മുതൽ പുലർച്ചെ 4 മണി വരെയും ദീർഘിപ്പിച്ചു.
നിയന്ത്രണങ്ങൾ കടുപ്പിക്കുന്ന സാഹചര്യത്തിലും ഭക്ഷ്യ സ്‌റ്റോറുകള്‍, ഗ്യാസ് സ്‌റ്റേഷന്‍, ആരോഗ്യ സ്‌ഥാപനങ്ങള്‍, മെഡിക്കല്‍ സ്‌റ്റോര്‍ എന്നിവക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. കൂടാതെ വിവിധ പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ജീവനക്കാർ തൊഴിലിടങ്ങളിൽ എത്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പള്ളികളിൽ പെരുന്നാൾ നമസ്‌കാരം ഉണ്ടാകില്ലെന്നും അധികൃതർ വ്യക്‌തമാക്കി. ഒപ്പം തന്നെ പരമ്പരാഗത പെരുന്നാള്‍ വിപണികള്‍, പെരുന്നാള്‍ ആഘോഷങ്ങള്‍, ബീച്ച്, പാര്‍ക്ക് മുതലായ പൊതു ഇടങ്ങളിലെ ഒത്തുചേരൽ എന്നിവക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Read also : ജൂലായ് വരെ ഇന്ത്യയിൽ വാക്‌സിൻ ക്ഷാമം തുടരും; അദാർ പൂനവാല