ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ പരോൾ സുപ്രീം കോടതി ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിനൽകി. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് നേരത്തെ പരോൾ അനുവദിച്ചത്. പേരറിവാളന്റെ ആശുപത്രി സന്ദർശനത്തിന് തമിഴ്‌നാട് സർക്കാർ പൊലീസ് സംരക്ഷണം നൽകും.
തമിഴ്‌നാട് ഹൈക്കോടതി അനുവദിച്ച പരോൾ കാലാവധി അവസാനിക്കാനിരിക്കെയാണ് സുപ്രീം കോടതി പരോൾ നീട്ടിനൽകിയത്. നവംബർ 23 വരെയായിരുന്നു നേരത്തെ പരോൾ അനുവദിച്ചിരുന്നത്.
പേരറിവാളന്റെ ജയിൽ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ ശുപാർശയിൽ കാലത്താമസം നേരിടുന്നതിൽ സുപ്രീം കോടതി നേരത്തെ അതൃപ്‌തി പ്രകടമാക്കിയിരുന്നു. രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് പേരറിവാളൻ.
ഇയാളുടെ ജയിൽ മോചനത്തിനായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ജയിൽ മോചനത്തിന് തമിഴ്‌നാട് സർക്കാർ തീരുമാനമെടുത്ത് രണ്ടുവർഷം പിന്നിട്ടിട്ടും ഗവർണർ ഇതുവരെയും അംഗീകാരം നൽകിയിട്ടില്ല. 29 വർഷം മുൻപ് നടന്ന രാജീവ് ഗാന്ധി വധത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനെ തുടർന്ന് സുപ്രീം കോടതി കേസ് സിബിഐയെ ശാസിച്ചിരുന്നു.
Read also: തെളിവുണ്ടെന്ന് കസ്‌റ്റംസ്; ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ അനുമതി നൽകി കോടതി