കോവിഡ് നഷ്‌ട പരിഹാര വിതരണം; കേരളത്തെ വിമർശിച്ച് സുപ്രീം കോടതി

By Web Desk, Malabar News
supreme_court
Ajwa Travels

ഡെൽഹി: സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് 40000ത്തിലധികം പേർ മരിച്ചെങ്കിലും നഷ്‌ട പരിഹാരം വിതരണം ചെയ്‌തത്‌ 548 പേർക്ക് മാത്രമാണെന്ന് സുപ്രീം കോടതിയുടെ വിമർശനം. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്‌ട പരിഹാരം വിതരണം ചെയ്യുന്ന കാര്യത്തിൽ കേരളത്തിന്റെ അവസ്‌ഥ പരിതാപകരമാണെന്നും സുപ്രീം കോടതി പറഞ്ഞു.

കോവിഡ് സാഹചര്യത്തിൽ ബുദ്ധിമുട്ടുന്നവർക്ക് നഷ്‌ട പരിഹാരം നൽകേണ്ടത് ക്ഷേമ സംസ്‌ഥാനമെന്ന നിലയിൽ കേരളത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. അപേക്ഷ നൽകിയവർക്ക് ഒരാഴ്‌ചക്കുള്ളിൽ നഷ്‌ട പരിഹാരം നല്‍കാന്‍ നടപടി എടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നഷ്‌ട പരിഹാരം നൽകുന്നതിൽ വീഴ്‌ചയുണ്ടായാൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

Read Also: പിടി തരാതെ കുറുക്കൻമൂലയിലെ കടുവ; പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE