ഡെൽഹി: സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് 40000ത്തിലധികം പേർ മരിച്ചെങ്കിലും നഷ്‌ട പരിഹാരം വിതരണം ചെയ്‌തത് 548 പേർക്ക് മാത്രമാണെന്ന് സുപ്രീം കോടതിയുടെ വിമർശനം. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്‌ട പരിഹാരം വിതരണം ചെയ്യുന്ന കാര്യത്തിൽ കേരളത്തിന്റെ അവസ്‌ഥ പരിതാപകരമാണെന്നും സുപ്രീം കോടതി പറഞ്ഞു.
കോവിഡ് സാഹചര്യത്തിൽ ബുദ്ധിമുട്ടുന്നവർക്ക് നഷ്‌ട പരിഹാരം നൽകേണ്ടത് ക്ഷേമ സംസ്‌ഥാനമെന്ന നിലയിൽ കേരളത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. അപേക്ഷ നൽകിയവർക്ക് ഒരാഴ്‌ചക്കുള്ളിൽ നഷ്‌ട പരിഹാരം നല്‍കാന്‍ നടപടി എടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നഷ്‌ട പരിഹാരം നൽകുന്നതിൽ വീഴ്‌ചയുണ്ടായാൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
Read Also: പിടി തരാതെ കുറുക്കൻമൂലയിലെ കടുവ; പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്