മറാഠാ സംവരണത്തിലെ സുപ്രീം കോടതി വിധി; മുന്നോക്ക സംവരണത്തെ ബാധിക്കില്ലെന്ന് എൻഎസ്എസ്

By Desk Reporter, Malabar News
G Sukumaran Nair
Ajwa Travels

തിരുവനന്തപുരം: മറാഠാ സംവരണം 50 ശതമാനത്തിന് മുകളിൽ കടക്കരുതെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധി സംസ്‌ഥാനത്തെ മുന്നോക്ക സംവരണത്തെ ബാധിക്കില്ലെന്ന് എൻഎസ്എസ്. സുപ്രീം കോടതിയുടെ പുതിയ വിധി സംബന്ധിച്ച് ഉയർന്നുവരുന്ന അഭിപ്രായ പ്രകടനങ്ങൾ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യത്തോടെ ഉള്ളതാണെന്നും എൻഎസ്എസ് പ്രസ്‌താവനയിൽ ആരോപിച്ചു.

മറാഠാ സംവരണം 50 ശതമാനം കടക്കരുതെന്ന 1992ലെ ഇന്ദിരാ സാഹ്‌നി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി സുപ്രധാന വിധി പ്രസ്‌താവിച്ചത്‌. സംവരണം ഒരു കാരണവശാലും 50 ശതമാനത്തിന് മുകളിൽ ആവരുതെന്ന് കോടതി വ്യക്‌തമാക്കി. ഇന്ദിരാ സാഹ്‌നി കേസിലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് ജസ്‌റ്റിസ്‌ അശോക് ഭൂഷന്റെ അധ്യക്ഷയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അഞ്ച് അംഗങ്ങളും ഏകകണ്‌ഠമായാണ് തീരുമാനിച്ചത്.

മറാഠാ സംവരണവുമായി ബന്ധപ്പെട്ട നിയമം നടപ്പിലാക്കിയാൽ മഹാരാഷ്‌ട്രയിൽ സംവരണം 65 ശതമാനമായി ഉയരുമെന്നും ജസ്‌റ്റിസ്‌ അശോക് ഭൂഷൺ ചൂണ്ടിക്കാട്ടി. തൊഴിലിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും സംവരണം നൽകാൻ 2017 നവംബറിൽ മഹാരാഷ്‌ട്ര നിയമസഭ പാസാക്കിയ നിയമം ചോദ്യം ചെയ്‌തുള്ള ഹരജികളിലാണ് കോടതി വിധി പ്രസ്‌താവിച്ചത്‌.

Also Read:  ബിഡിജെഎസ് എൻഡിഎ വിടില്ല; തീരുമാനം ബിജെപി അഭ്യർഥന മാനിച്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE