തിരുവനന്തപുരം: കേരളത്തില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതി ഇളവ് അനുവദിച്ചു. ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്കാണ് നികുതി ഇളവ് പ്രഖ്യാപിച്ചത്. ആദ്യ അഞ്ച് വര്‍ഷത്തേക്കുള്ള നികുതിയിലാണ് ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് 50 ശതമാനം ഇളവ് നല്‍കുന്നത്.
മലിനീകരണം ഇല്ലാതാക്കുന്നതിന് പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തുകയാണ് സംസ്‌ഥാനത്തിന്റെ ലക്ഷ്യം. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പ് ഉള്‍പ്പെടെയുള്ളവയിലേക്ക് ഇലക്‌ട്രിക് വാഹനങ്ങള്‍ നേരത്തെ എത്തിയിരുന്നു.
വൈദ്യുത വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ നികുതി ഇളവ് നല്‍കണമെന്ന നിര്‍ദേശം കഴിഞ്ഞ വര്‍ഷം മന്ത്രിസഭ അംഗീകരിച്ചിരുന്നു. നികുതി ഇളവ് ഒരുക്കുന്നതിനൊപ്പം ഈ വാഹനങ്ങള്‍ക്കുള്ള അടിസ്‌ഥാന സൗകര്യമായ ചാര്‍ജിങ്ങ് സ്‌റ്റേഷനുകളും കെഎസ്ഇബിയുടെ സഹകരണത്തോടെ സംസ്‌ഥാന വ്യാപകമായി സ്‌ഥാപിക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
കേരളത്തിന് പുറമെ, മറ്റ് സംസ്‌ഥാനങ്ങളും ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഇളവിലും വിലയിലും സബ്‌സിഡി ഒരുക്കുന്നുണ്ട്. 2025-ഓടെ നിരത്തില്‍ 10 ലക്ഷം ഇലക്‌ട്രിക് വാഹനങ്ങള്‍ എത്തിക്കുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്‌ഥാനങ്ങളുടെ പ്രഖ്യാപനങ്ങള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ സബ്‌സിഡിയും മുന്‍പ് പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also: വാട്‌സാപ്പിന്റെ സ്വകാര്യതാ നയംമാറ്റം; ഡെൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും