കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാളിനെതിരെ പ്രതിഷേധ സമരവുമായി ഒരു വിഭാഗം അധ്യാപകർ. ഏകപക്ഷീയമായി ഇടപെടുന്ന പ്രിൻസിപ്പാൾ, യോഗങ്ങളിൽ സ്‍ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നാണ് ആക്ഷേപം. എന്നാൽ പ്രിൻസിപ്പാൾ മാത്യു ജോർജ് ആരോപണം നിഷേധിച്ചു.
ഇടത് അധ്യാപക സംഘടനയായ എകെജിസിടിയുടെ നേൃതൃത്വത്തിലായിരുന്നു പ്രിൻസിപ്പാൾ മാത്യു ജോർജിനെതിരെ പ്രതിഷേധ സമരം നടന്നത്. കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് മാത്യു ജോർജ് മഹാരാജാസ് പ്രിൻസിപ്പാളായത്. ഇതിന് ശേഷം വിവിധ കാരണങ്ങൾ പറഞ്ഞ് പ്രിൻസിപ്പാൾ അധ്യാപകരെ സമ്മർദ്ദത്തിലാക്കി ബുദ്ധിമുട്ടിക്കുകയാണ് എന്നാണ് ഒരു വിഭാഗം അധ്യാപകരുടെ പരാതി.
അതേസമയം പ്രതിഷേധിക്കുന്ന വനിതാ അധ്യാപകർക്കെതിരെ സ്‍ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നും ആക്ഷേപമുണ്ട്.
എന്നാൽ തനിക്കെതിരായ ആരോപണം അടിസ്‌ഥാന വിരുദ്ധമാണെന്ന് പ്രിൻസിപ്പാൾ പ്രതികരിച്ചു. കാലങ്ങളായി ചില ചുമതലകൾ കുത്തകയാക്കിയിരുന്ന അധ്യാപകരെ കാര്യക്ഷമത വിലയിരുത്തി പുനർനിശ്‌ചയിച്ചതിലുള്ള പ്രതികാരം മാത്രമാണ് സമരമെന്നും പ്രിൻസിപ്പാൾ പറയുന്നു.
Most Read: പാർട്ടിയിൽ സ്‌ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള കലഹം; ബിജെപി നേതാവ് സികെ പത്‌മനാഭൻ