തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.
നിലവിലെ താപനിലയേക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ കൂടുതലായിരിക്കും അനുഭവപ്പെടുക. അതേസമയം, സൂര്യാഘാത സാധ്യത പരിഗണിച്ച് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം സംസ്‌ഥാനത്ത് പുനഃക്രമീകരിച്ചിട്ടുണ്ട്. ഏപ്രിൽ 30 വരെയാണ് പുനഃക്രമീകരിച്ചത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴുവരെ ജോലി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തി.
പകൽ സാമ്യം ജോലി ചെയ്യുന്നവർക്ക് ഉച്ചക്ക് 12 മുതൽ വൈകിട്ട് മൂന്നുവരെ വിശ്രമം അനുവദിക്കും. ഷിഫ്റ്റ് വ്യവസ്‌ഥയിൽ ഉള്ളവർക്ക് ഉച്ചക്ക് 12ന് ഷിഫ്റ്റ് അവസാനിക്കും. വൈകിട്ട് മൂന്നിന് ഇത് പുനരാരംഭിക്കുന്ന തരത്തിലാണ് ക്രമീകരണം. അതിനിടെ, സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയവ ആരോഗ്യ പ്രശ്‌നങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!