സിദ്ദിപേട്ട്: തെലങ്കാനയില്‍ പശുക്കളെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് എട്ട് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വെള്ളിയാഴ്‌ച രാത്രി നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് സംഭവം നടന്നതെന്ന് സിദ്ദിപേട്ട് പൊലീസ് പറഞ്ഞു. അറസ്‍റ്റിലായവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു.
ശേഷം പ്രദേശത്ത് നിന്ന് കണ്ടെത്തിയ 52 ഓളം പശുക്കളെ പട്ടണത്തിലെ ഒരു ഗോശാലയിലേക്ക് മാറ്റി. പശുക്കളെ കശാപ്പ് ചെയ്‌തവർക്കെതിരെ കര്‍ശന നടപടിക്ക് ധനമന്ത്രി ടി ഹരീഷ് റാവു നിര്‍ദ്ദേശം നല്‍കിയിരുന്നു.
ആകെ 68 പശുക്കളെ സിദ്ദിപേട്ടിലേക്ക് കൊണ്ടുവന്നതായും അതില്‍ 16 പശുക്കളെ മാംസത്തിനായി അറുത്തതായും പൊലീസ് പറഞ്ഞു. സംഭവത്തെ അപലപിച്ച് ബിജെപി പ്രവര്‍ത്തകര്‍ ചിലയിടങ്ങളിൽ പ്രതിഷേധിക്കുകയും വഴി തടസപ്പെടുത്തുകയും ചെയ്‌തിരുന്നു.
Read also: പ്രതിഷേധിക്കുന്ന കര്‍ഷകർ കേന്ദ്രത്തിന് ശത്രുക്കൾ; പി ചിദംബരം