ന്യൂഡെൽഹി: റഷ്യയിൽ നിന്നുള്ള സ്‌പുട്‌നിക് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നെത്തും. ഡോ. റെഡ്ഡീസ് വഴിയാണ് വാക്‌സിൻ എത്തുക. വില ഉൾപ്പെടെ കാര്യങ്ങളിൽ അന്തിമ തീരുമാനമായാൽ ഈ മാസം 15ന് മുൻപ് വാക്‌സിൻ കുത്തിവെപ്പ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
2 ലക്ഷം ഡോസ് വരും ദിവസങ്ങളിൽ ഇന്ത്യയിലെത്തിക്കുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസിഡർ ബാലവെങ്കടേഷ് വർമ അറിയിച്ചു. ജൂണിനകം 50 ലക്ഷം ഡോസ് ലഭിക്കും. വാക്‌സിൻ ഇന്ത്യയിൽ ഉൽപാദിപ്പിക്കാനും സൗകര്യമൊരുക്കും.
ലോകത്ത് ഉൽപാദിപ്പിക്കുന്ന സ്‌പുട്‌നിക് വാക്‌സിന്റെ 70 ശതമാനത്തോളം ഇന്ത്യൻ കമ്പനികളിൽ ഉൽപാദിപ്പിക്കാൻ ഏതാനും മാസങ്ങൾക്കുള്ളിൽ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ വാക്‌സിനേഷൻ യജ്‌ഞം പൂർത്തിയായാൽ, വിദേശ രാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റി അയക്കും.
Read Also: ക്ഷാമം തുടരുന്നു; 18 കഴിഞ്ഞവർക്കുള്ള വാക്‌സിൻ വിതരണത്തിൽ അനിശ്‌ചിതത്വം