ഐഎഫ്‌എഫ്‌കെ പാലക്കാടൻ പതിപ്പ് ഇന്ന് അവസാനിക്കും

By Staff Reporter, Malabar News
iffk
Representational image
Ajwa Travels

പാലക്കാട്: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പാലക്കാടന്‍ പതിപ്പിന് ഇന്ന് തിരശീല താഴും. ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് ആരംഭിച്ച മേളയാണ് കൊച്ചി, തലശ്ശേരി പതിപ്പുകള്‍ക്ക് ശേഷം പാലക്കാട് സമാപിക്കുന്നത്. കാല്‍ നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നാലിടങ്ങളിലായി മേള നടത്തിയത്.

നിരവധി അവാർഡുകൾ നേടിയതും ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചതുമായ ചിത്രങ്ങള്‍ ഉള്‍പ്പടെ 80 സിനിമകള്‍ പ്രദര്‍ശിപ്പിച്ച മേളയില്‍ ‘വൈഫ് ഓഫ് എ സ്‌പൈ’, ‘ദ മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്‌കിന്‍’, ‘ക്വാ വാഡിസ് ഐഡ’, ‘ഡിയര്‍ കോമ്രേഡ്‌സ്’, ‘റോം’ തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷക ഹൃദയം കവര്‍ന്നു. ‘ചുരുളി’, ‘ഹാസ്യം’, ‘ബിരിയാണി’ തുടങ്ങിയ മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത് നിറഞ്ഞ വേദിയിലാണ്.

വൈകീട്ട് ആറിന് പ്രിയാ തിയേറ്ററില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ മുഖ്യാതിഥിയാകും. അക്കാദമി ചെയര്‍മാന്‍ കമല്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ആര്‍ട്ടിസ്‌റ്റിക് ഡയറക്‌ടര്‍ ബീനാ പോള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.

അക്കാദമി നിവാഹക സമിതി അംഗങ്ങളായ സിബി മലയില്‍, വികെ ജോസഫ്, സെക്രട്ടറി അജോയ് ചന്ദ്രന്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുക്കും. സമാപന സമ്മേളനത്തിന് ശേഷം മൽസര വിഭാഗത്തില്‍ സുവര്‍ണ ചകോരത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദര്‍ശിപ്പിക്കും.

Read Also: ഇ ശ്രീധരനാണ് മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്ന് പറഞ്ഞിട്ടില്ല; തിരുത്തലുമായി കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE