മട്ടന്നൂർ: ഗവ.ആയുർവേദ ആശുപത്രിയുടെ കിടത്തി ചികിൽസാ വിഭാഗത്തിന്റെ പണി ആരംഭിച്ചു. പഴശ്ശിയിലാണ് 50 കിടക്കകളുള്ള ആശുപത്രി ഒരുങ്ങുന്നത്. ചുരുങ്ങിയ ചെലവിൽ മികച്ച ചികിൽസ ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്‌ഥാനത്ത് അനുവദിച്ച 2 ആയുർവേദ ആശുപത്രികളിൽ ഒന്നാണിത്. നഗരസഭയുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്താണ് ആശുപത്രി നിര്‍മിക്കുന്നത്.
2018ൽ ഒപി വിഭാഗത്തിന്റെ കെട്ടിടം പണി പൂർത്തിയായിരുന്നെങ്കിലും കിടത്തി ചികിൽസക്ക് ആവശ്യമായ കെട്ടിടം പണി നടന്നിരുന്നില്ല. സംസ്‌ഥാന സർക്കാരിന്റെയും ദേശീയ ആയുഷ് മിഷന്റെയും (നാം) സംയുക്‌ത ഫണ്ടിൽ നിന്ന് 15 കോടി രൂപ ചെലവഴിച്ച് ദേശീയ നിലവാരത്തിലാണ് ആശുപത്രി ഒരുങ്ങുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 30 കിടക്കകളുള്ള ആശുപത്രിയായാണ് പദ്ധതി ആരംഭിച്ചത്.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി നാമിന്റെ സഹകരണത്തോടെയാണ് 50 കിടക്കകളായി ഉയര്‍ത്തിയത്. 9 കോടിയുടെ ആദ്യഘട്ട നിര്‍മാണ പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. പിന്നീട് അടുത്ത ഘട്ടം ആരംഭിക്കും.
Also Read: ഫാഷൻ ഗോൾഡ് തട്ടിപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപക കൂട്ടായ്‌മ