‘സിപിഐയോട് ഏറ്റുമുട്ടാൻ ജോസ് വിഭാഗം വളർന്നിട്ടില്ല’; പരസ്യ വിമർശനവുമായി കാനം രാജേന്ദ്രൻ

By Desk Reporter, Malabar News
kanam-rajendran,-jose-k-mani_2020-Nov-15
Ajwa Travels

കോട്ടയം: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോട്ടയത്ത് തർക്കം രൂക്ഷമാകുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് വേണമെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യമാണ് തർക്കത്തിലേക്ക് നയിച്ചത്. ഇതോടെ ജോസ് കെ മാണി വിഭാഗത്തിനെതിരെ സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശനവുമായി രംഗത്തെത്തി. സിപിഐയോട് ഏറ്റുമുട്ടാൻ ജോസ് വിഭാഗം വളർന്നിട്ടില്ലെന്ന് കാനം രാജേന്ദ്രൻ തുറന്നടിച്ചു.

ഇന്നലെ കോട്ടയം ജില്ലാ പഞ്ചായത്ത്, നഗരസഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സിപിഎം-സിപിഐ ഉഭയകക്ഷി യോഗം ചേർന്നിരുന്നു എങ്കിലും യോഗം തീരുമാനമാകാതെ പിരിഞ്ഞു. ആകെ 22 സീറ്റുള്ള ജില്ലാ പഞ്ചായത്തിൽ 13 സീറ്റുകളാണ് ജോസ് വിഭാഗം ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്ന് സിപിഎമ്മും സിപിഐയും പറഞ്ഞതോടെയാണ് തീരുമാനം അനിശ്‌ചിതത്വത്തിൽ ആയത്.

യോഗത്തിൽ ജോസ് വിഭാഗത്തിന് ഒൻപത് സീറ്റ് നൽകാമെന്നാണ് സിപിഎം മുന്നോട്ടുവച്ച നിർദേശം. കൂടാതെ ബാക്കി ഒൻപത് സീറ്റുകളിൽ സിപിഎമ്മും നാല് സീറ്റുകളിൽ സിപിഐയും മൽസരിക്കട്ടെയെന്നും സിപിഎം നിർദേശിച്ചു. എന്നാൽ ജോസ് കെ മാണി വിഭാഗം ഇത് അംഗീകരിക്കാൻ തയ്യാറാകത്തതോടെയാണ് കോട്ടയം സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞത്.

അതേസമയം സീറ്റ് വിഭജനം ഉൾപ്പടെ ചർച്ച ചെയ്യാൻ നിർണായക എൽഡിഎഫ് യോഗവും സിപിഎം സെക്രട്ടേറിയറ്റും ഇന്ന് കോട്ടയത്ത് ചേരും.

Also Read:  സീറ്റ് വിഭജനം; കോൺഗ്രസ്- കേരളാ കോൺഗ്രസ് തർക്കത്തിന് മാരത്തോൺ ചർച്ചയിലും പരിഹാരമായില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE