ലണ്ടന്‍: ബ്രിട്ടണിലെ ലോക്ക് ഡൗണ്‍ കാലാവധി അടുത്തമാസം രണ്ട് വരെ നീട്ടിയതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ജനങ്ങള്‍ ജാഗ്രതയോടെ വീട്ടിലിരിക്കണം. ഇത്തവണ ക്രിസ്‌മസ് ആഘോഷങ്ങള്‍ പതിവ് പോലെയായിരിക്കില്ല. ഇതുവരെ 55,024 ജീവനുകളാണ് കോവിഡ് കാരണം രാജ്യത്തിന് നഷ്‌ടമായതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
ഔദ്യോഗിക വസതിയിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊതുസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് പോസിറ്റീവായ എംപിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് നിലവില്‍ ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ് ബോറിസ് ജോണ്‍സണ്‍.
ശൈത്യകാലത്ത് കോവിഡിനെ നേരിടുന്നതിനുള്ള നടപടികള്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ തുടരും. ബുധനാഴ്‌ച മുതല്‍ ജനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ പുറത്തിറങ്ങാം. കടകള്‍, ജിം, പള്ളികള്‍ എന്നിവ അടുത്ത ആഴ്‌ചമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
കോവിഡ് ബാധിച്ച പ്രദേശങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്. രണ്ടാഴ്‌ച കൂടുമ്പോള്‍ പുതിയ കേസുകളുടെ എണ്ണത്തിന് അനുസരിച്ച് ഓരോ പ്രദേശത്തെയും ഹോട്ട് സ്‌പോട്ട്, നോണ്‍ ഹോട്ട് സ്‌പോട്ട് ആയി പ്രഖ്യാപിക്കും.
Read also: ഒടുവിൽ തോൽവി സമ്മതിച്ചു; അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിർദേശിച്ച് ട്രംപ്