ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്‌ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി സര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ബിജെപി സര്‍ക്കാരിനെതിരെ സംസാരിക്കുന്ന വിദ്യാര്‍ഥികള്‍ ദേശ വിരുദ്ധരാണെന്നും കരുതലുളള ജനങ്ങള്‍ അര്‍ബന്‍ നക്‌സലുകളാണെന്നും കുടിയേറ്റ തൊഴിലാളികള്‍ കോവിഡ് പരത്തുന്നവരാണെന്നും പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഖലിസ്‌ഥാനികള്‍ ആണെന്നുമാണ് മോദി വിലയിരുത്തുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കുത്തക മുതലാളിമാരാണ് കേന്ദ്രസര്‍ക്കാറിന്റെ ഉറ്റ സുഹൃത്തുക്കളെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
‘മോദിസര്‍ക്കാറിന്- ഭിന്നാഭിപ്രായമുള്ള വിദ്യാര്‍ഥികള്‍ ദേശ വിരുദ്ധര്‍, കരുതലുള്ള ജനങ്ങള്‍ അര്‍ബന്‍ നക്‌സലുകള്‍, കുടിയേറ്റ തൊഴിലാളികള്‍ കോവിഡ് പരത്തുന്നവര്‍, ബലാൽസംഗം നേരിട്ടവര്‍ ആരുമല്ല, പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഖലിസ്‌ഥാനികള്‍, കൂടാതെ കുത്തക മുതലാളികള്‍ ഉറ്റ സുഹൃത്തുക്കളും’ -രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു.
കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ യഥാര്‍ഥ കര്‍ഷകരല്ലെന്നും ഖലിസ്‌ഥാനികളുടെയും ദേശ വിരുദ്ധരുടെയും പിന്തുണയോടെയാണ് സമരമെന്നും നിരവധി ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്.
Read also: പേര് മാറ്റാം; കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ഉറച്ച് കേന്ദ്രം