പടന്ന: തെക്കേക്കാട് മുത്തപ്പന്‍ മടപ്പുര ഭരണ ജനകീയ സമിതി രൂപവത്കരണ യോഗത്തില്‍ സംഘര്‍ഷം. തുടര്‍ന്ന് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ മൂന്നു ജനകീയ സമിതി പ്രവര്‍ത്തകര്‍ക്കും ഒരു സിവില്‍ പോലീസ് ഓഫീസര്‍ക്കും പരിക്കേറ്റു. പികെ സുമേഷ് (24) , കെ രമണി (45), കെ നന്ദന (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സംഘര്‍ഷത്തെ തുടര്‍ന്ന് ജില്ല കലക്‌ടര്‍ ഡോ. ഡി സജിത്ത് ബാബു അടക്കമുള്ളവര്‍ സ്‌ഥലത്തെത്തി. തര്‍ക്കം പരിഹരിക്കുന്നത് വരെ മടപ്പുരയുടെ നടത്തിപ്പ് ചുമതല തഹസില്‍ദാര്‍ക്ക് കൈമാറിയതായി കലക്‌ടര്‍ അറിയിച്ചു.
രണ്ടുവര്‍ഷം മുന്‍പ് ആരംഭിച്ച മടപ്പുര കൂടുതല്‍ ജനകീയമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനകീയ സമിതി ഞായറാഴ്‌ച യോഗം വിളിച്ചത്. കൂടാതെ ഉല്‍സവത്തോട് അനുബന്ധിച്ച് മടപ്പുര ഭരണ സമിതിയും യോഗം വിളിച്ചു. എന്നാല്‍ സംഘര്‍ഷം കണക്കിലെടുത്ത് ചന്തേര പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ഇരു വിഭാഗത്തോടും യോഗം മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അഞ്ചിന് വിളിച്ചുചേര്‍ത്ത ജനകീയ സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് പോലീസ് തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. പിന്നാലെ ജനകീയ സമിതി പ്രവര്‍ത്തകര്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു.
മടപ്പുര നടത്തിപ്പുമായുള്ള സംഘര്‍ഷം കണക്കിലെടുത്ത് ഇരു വിഭാഗവും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് നിരോധിച്ചതായി കലക്‌ടര്‍ അറിയിച്ചു. ജില്ല കലക്‌ടര്‍ക്ക് പുറമെ സബ് കലക്‌ടര്‍ മേഘശ്രീ, എം രാജഗോപാലന്‍ എംഎല്‍എ, കാഞ്ഞങ്ങാട് ഡിവൈഎസ്‌പി എംപി വിനോദ്, ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍ മണിരാജ്, ചന്തേര പോലീസ് ഇന്‍സ്‌പെക് പി നാരായണന്‍ തുടങ്ങിയവരും സ്‌ഥലത്തെത്തി.
Malabar News: നിലമ്പൂർ-നഞ്ചൻകോട് റെയിൽ പദ്ധതി; തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും പൊടിതട്ടുന്നു