കടലാക്രമണ ഭീഷണി; 65 മൽസ്യ തൊഴിലാളികൾക്ക് ഭൂമി കണ്ടെത്തി

By Trainee Reporter, Malabar News
Rehabilitation project
Representational Image
Ajwa Travels

കാസർഗോഡ്: തീരദേശ മേഖലയിൽ കടലാക്രമണ ഭീഷണി നേരിടുന്നവർക്കുള്ള പുനർഗേഹം പദ്ധതി പ്രകാരം മാറി താമസിക്കാൻ സന്നദ്ധരായ കാസർഗോഡ് കസബയിലെ 65 മൽസ്യ തൊഴിലാളികൾക്കായി ഭൂമി കണ്ടെത്തി. കുഡ്‌ലു കാള്യങ്ങാടിന് സമീപം 2.20 ഏക്കറാണ് ഫിഷറീസ് വകുപ്പ് കണ്ടെത്തിയത്. കുടുംബങ്ങൾ സ്‌ഥലം സന്ദർശിച്ച ശേഷം അവരുടെ പേരിൽ ഭൂമി രജിസ്‌റ്റർ ചെയ്‌ത്‌ നൽകും.

ഒരു കുടുംബത്തിന് മൂന്ന് സെന്റ് വീതമാണ് അനുവദിക്കുക. പത്ത് ലക്ഷം രൂപയാണ് ഒരാൾക്ക് പദ്ധതി വിഹിതമായി അനുവദിക്കുന്നത്. ഇതിൽ ഭൂമി വാങ്ങാൻ ആറ് ലക്ഷവും വീട് പണിയാൻ നാല് ലക്ഷവുമാണ് അനുവദിക്കുക. സെന്റിന് 1.50 ലക്ഷം രൂപയ്‌ക്കാണ് ഭൂമി കരാറാക്കിയത്. പദ്ധതി പ്രകാരം ജില്ലയിലെ 1169 കുടുംബങ്ങളെയാണ് ഗുണഭോക്‌താക്കളായി ജില്ലാതല സമിതി അംഗീകരിച്ചിട്ടുള്ളത്.

Most Read: വീണ്ടും ദുരഭിമാനക്കൊല; മഹാരാഷ്‌ട്രയിൽ സഹോദരൻ ഗർഭിണിയെ കഴുത്തറത്ത് കൊന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE