തൃക്കാക്കര: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന മെയ് 31ന് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറുവരെ എക്‌സിറ്റ് പോൾ നടത്തുന്നത് നിരോധിച്ചതായി ചീഫ് ഇലക്‌ടറൽ ഓഫിസർ അറിയിച്ചു. എക്‌സിറ്റ് പോൾ ഫലങ്ങൾ അച്ചടി, ഇലക്‌ട്രോണിക് മാദ്ധ്യമങ്ങളിലൂടെയോ മറ്റെന്തെങ്കിലും ഉപാധികളിലൂടെയോ പ്രസിദ്ധപ്പെടുത്തത് കർശനമായി നിരോധിച്ചിരിക്കുകയാണെന്ന് ചീഫ് ഇലക്‌ടറൽ ഓഫിസർ വ്യക്‌തമാക്കി.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ സർവേ ഇലക്‌ട്രോണിക് മീഡിയവഴി 29ന് വൈകിട്ട് ആറുമണി മുതൽ 31ന് വൈകിട്ട് ആറുമണി വരെ പ്രദർശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇതിനിടെ തൃക്കാക്കരയിൽ കള്ളവോട്ട് ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. തൃക്കാക്കരയിലെ ബൂത്ത് നമ്പർ 161ൽ 5 വ്യാജ വോട്ടുകൾ ചോർത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
Most Read: പാരമ്പര്യ വൈദ്യന്റെ കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ