റിയാദ്: സൗദി അറേബ്യയിൽ നിന്ന് 13 രാജ്യങ്ങളിലേക്കുള്ള യാത്രാനിരോധനം തുടരുന്നതായി വ്യക്‌തമാക്കി ആഭ്യന്തര മന്ത്രാലയം. കോവിഡ് പശ്‌ചാത്തലത്തിൽ ഏർപ്പെടുത്തിയ അന്താരാഷ്‍ട്ര യാത്രാവിലക്ക് തിങ്കളാഴ്‌ച പുലർച്ചെ നീക്കിയെങ്കിലും ഇന്ത്യയടക്കം 13 രാജ്യങ്ങളുമായുള്ള യാത്രാനിരോധനം നിലനിൽക്കുമെന്ന് അധികൃതർ അറിയിച്ചു. സ്വദേശികൾക്കാണ് യാത്ര നിരോധനം.
ഇന്ത്യയ്‌ക്ക് പുറമെ നിരോധന ലിസ്‌റ്റിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ ലിബിയ, സിറിയ, ലെബനൻ, യമൻ, ഇറാൻ, തുർക്കി, അർമേനിയ, സൊമാലിയ, ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ, അഫ്‌ഗാനിസ്‌ഥാൻ, വെനിസ്വേല, ബെലാറസ് എന്നിവയാണ്.
ഈ രാജ്യങ്ങളിൽ കോവിഡ് ഇനിയും നിയന്ത്രണ വിധേയമാകാത്തതും ചിലയിടങ്ങളിൽ വൈറസിന്റെ ജനിതക വകഭേദം തെളിയുകയും ചെയ്‌ത സാഹചര്യത്തിലാണ് വിലക്ക് തുടരുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി. ഈ രാജ്യങ്ങളിലേക്ക് പോകേണ്ടവർ യാത്രയ്‌ക്ക് മുൻകൂർ അനുമതി തേടണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം അസ്‌ഥിരത നിലനിൽക്കുന്നതോ വൈറസ് പടരുന്നതിന് സാക്ഷ്യം വഹിക്കുന്നതോ ആയ പ്രദേശങ്ങളിൽ നിന്ന് ജാഗ്രത പാലിക്കാനും എല്ലാ മുൻകരുതൽ നടപടികളും പിന്തുടരാനും മന്ത്രാലയം ആവശ്യപ്പെട്ടു.
Read Also: രാജ്യത്ത് സ്‌പുട്‌നിക് വാക്‌സിൻ വിതരണം ആരംഭിച്ചു