കൊച്ചി: ട്വന്റി20 പാര്‍ട്ടിയുമായുള്ള സഹകരണവും പാർട്ടിയുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളും അറിയിക്കുന്നതിന് വേണ്ടി ട്വന്റി20 പാർട്ടിയുടെ ഉപദേശക സമിതി അധ്യക്ഷൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നാളെ 2021 മാർച്ച് 20ന് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. സുപ്രധാന പ്രഖ്യാപനങ്ങളും അറിയിപ്പുകളും നാളെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഏഴ് പേരടങ്ങുന്ന ഒരു ഉപദേശക സമിതിയാണ് ട്വന്റി20 പാര്‍ട്ടിക്ക് രൂപീകരിച്ചിരുന്നത്. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് സമിതിയുടെ അധ്യക്ഷൻ. നടൻ ശ്രീനിവാസൻ, സംവിധായകൻ സിദ്ധിഖ്, സാമൂഹിക പ്രവര്‍ത്തക രശ്മി മേനോൻ, കോതമംഗലം കോളജ് പ്രിൻസിപ്പാള്‍ ഡോ. സാജൻ കുര്യാക്കോസ്, അനിതാ ഇന്ദിരാ ഭായി എന്നിവരാണ് ഏഴംഗ ഉപദേശക സമിതിയിലെ മറ്റുള്ളവർ.
കിറ്റക്സ് കമ്പനിയുടെ സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി 2013ൽ സൊസൈറ്റി ആക്റ്റ് പ്രകാരം നിലവിൽവന്ന സംഘടനയാണ് ട്വന്റി20. ഈ സംഘടനയെ പിന്നീട് രാഷ്ട്രീയപാർട്ടിയായി മാറ്റുകയായിരുന്നു. 2015-ലെ കേരളാ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളിൽ 17 സീറ്റും ഈ പുതിയ പാർട്ടി നേടുകയുണ്ടായി.
2020ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ വിദ്യഭ്യാസ നിലവാരത്തിലും സാമ്പത്തിക സമൃദ്ധിയിലും ജീവിത നിലവാരത്തിലും മുന്നിട്ടുനിൽക്കുന്ന പഞ്ചായത്തുകളിലെ ഏറ്റവും ശക്തമായ കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളിൽ ഭരണം നേടിയത് ട്വന്റി20 ആയിരുന്നു. അതിൽ തന്നെ, ഐക്കരനാട് പഞ്ചായത്തിലെ മുഴുവൻവാർഡുകളും ഇവർ പിടിച്ചടക്കി. പ്രതിപക്ഷമില്ലാത്ത കേരളത്തിലെ ഏക പഞ്ചായത്തായി ഐക്കരനാട് മാറി.
എറണാകുളം ജില്ലാ പഞ്ചായത്തിലും 2020ൽ ഇവർ കടന്നു വരവിന്റെ ആദ്യസൂചന നൽകി. കോലഞ്ചേരി ഡിവിഷനില്‍ നിന്ന് ഇവരുടെ ഒരു സ്ഥാനാർഥി വിജയിച്ചു കയറി. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളില്‍ ശക്തമായ സാന്നിദ്ധ്യമാണ് ട്വന്റി 20. രണ്ടുലക്ഷത്തോളം അംഗങ്ങളാണ് സംഘടനയിലുള്ളത്. തദ്ദേശീയരും സുപരിചിതരും ഉയർന്ന വിദ്യഭ്യാസ യോഗ്യതയുമുള്ള ആളുകളെ സ്ഥാനാർഥികളായി പ്രഖ്യാപിക്കുന്നതാണ് ട്വന്റി20യുടെ രീതി.
എറണാകുളം ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലെ 8 ഇടത്താണ് ഇത്തവണ ട്വന്റി20 മൽസരിക്കുന്നത്. ഇതിനായി പ്രഖ്യാപിച്ച പ്രമുഖരിൽ കോതമംഗലത്ത് നിന്ന് ഡോ. ജോസ് ജോസഫാണ് സ്ഥാനാർഥി. കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിന്റെ മരുമകനാണ് ഇദ്ദേഹം. മെഡിക്കൽ ഡോക്ടറാണ് ഇദ്ദേഹം. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസിനു ശേഷം പട്യാല സർക്കാർ മെഡിക്കൽ മെഡിക്കൽ കോളജിൽനിന്ന് എംഡിയെടുത്തു. ഇപ്പോൾ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ അസോ. പ്രൊഫസറായി ജോലിനോക്കുന്നു.
കുന്നത്തുനാട് മണ്ഡലത്തിൽ നിന്ന് ഡോ. സുജിത്ത് പി.സുരേന്ദ്രനാണ് ജനവിധി തേടുന്നത്. സുരേന്ദ്രൻ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ പഠനത്തിനു ശേഷം നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ ബിരുദാനന്തര ബിരുദവും യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസിൽ നിന്ന് ഡോക്ടർ പദവിയും നേടിയിട്ടുണ്ട്. ബെംഗളൂരുവിൽ പ്രസിഡൻസി സ്കൂൾ ഓഫ് ലോയിൽ അസോ. പ്രൊഫസറും പിജി ഡിപാർട്മെന്റ് കോ-ഓർഡിനേറ്ററുമായിരുന്നു.
മൂവാറ്റുപുഴയിൽ വിധി തേടുന്നത് സിഎൻ പ്രകാശ് നിയമ ബിരുദധാരിയാണ്. സാമൂഹിക പ്രവർത്തനത്തിൽ ഉന്നത ഡിഗ്രിയും (മാസ്റ്റേഴ്സ് ഇൻ സോഷ്യൽ വർക്ക്) സൈബർ ലോയിൽ പിജി ഡിപ്ളോമയും നേടിയിട്ടുണ്ട്. നിയമബിരുദം നേടിയശേഷം 2017ൽ അഭിഭാഷകനായി കയറി. പിന്നീട് മാദ്ധ്യമ പ്രവർത്തനത്തിലേക്ക് തിരിഞ്ഞു. പ്രശസ്തമായ നിരവധി പത്ര, ദൃശ്യ മാദ്ധ്യമങ്ങളിൽ ഉയർന്ന ചുമതലകൾ വഹിക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം.
പട്ടികയിലെ വനിതാ സാന്നിധ്യമായ പെരുമ്പാവൂരിൽ നിന്ന് മൽസരിക്കുന്ന ചിത്ര സുകുമാരൻ നവസംരഭക ലോകത്തിലെ പ്രശസ്ത സ്ഥാപനമായ എസ് & സിയുടെ മാനേജിംഗ് ഡയറക്ടർ പദവി വഹിക്കുന്ന വ്യക്തിയാണ്. കോമേഴ്സ് ബിരുദധാരിയായ ഇവർ ഭരതനാട്യം, മോഹിനിയാട്ടം, കഥകളി എന്നിവയിൽ ഉന്നത പരിശീലനം നേടുകയും നിരവധി വിദേശ രാജ്യങ്ങളിൽ ഇവ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വൈപ്പിനിൽ മൽസരിക്കുന്ന ഡോ. ജോബ് ചക്കാലക്കൽ എംഎ ഇക്കണോമിക്സിന് ശേഷം എംഫിലും പിഎച്ച്ഡിയും എടുത്ത് എറണാകുളം സെന്റ് ആൽബർട്സ് സെന്റ്പോൾസ് കോളേജുകളിൽ അസോസിയേറ്റ് പ്രൊഫസറായി ജോലി ചെയ്തു ഔദ്യോഗികമായി വിരമിച്ചെങ്കിലും സെന്റ്പോൾസ് കോളജ് മാനേജ്മെന്റ് സ്റ്റഡീസ് തലവനായി പ്രവർത്തിക്കുന്നുണ്ട്.
ഇവരെ കൂടാതെ, തൃക്കാക്കരയിൽ നിന്ന് ഡോ.ടെറി തോമസ് എടത്തൊടിയും എറണാകുളം മണ്ഡലത്തിൽ നിന്ന് പ്രൊഫസർ ലസ്ലി പള്ളത്ത്, കൊച്ചിയില്‍ ഷൈനി ആന്റണിയും ജനവിധി തേടുന്നുണ്ട്. ഈ മൂവർ ഉൾപ്പടെ എല്ലാവരും വിദ്യാഭ്യാസംകൊണ്ടും ജീവിത വരുമാനമാർഗം കൊണ്ടും സ്വയം പര്യാപ്തത കൈവരിച്ചവരാണ്. രാഷ്ട്രീയം ജീവിതമാർഗമല്ലാത്ത സ്ഥാനാർഥികളാണ് ട്വന്റി20യുടെ എല്ലാവരും. പൈനാപ്പിളാണ് ഈ തിരഞ്ഞെടുപ്പിലെ ഇവരുടെ ചിഹ്നം.
Most Read: കോവിഡിനെ തുരത്താൻ ‘ഗായത്രി മന്ത്രം’; ഗവേഷണ പദ്ധതിയുമായി ഋഷികേശ് എയിംസ്
The statement is ideally guiding point.