തിരുവനന്തപുരം: രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രീം കോടതി വിധിയെ തുടർന്ന് ചീഫ് ജസ്‌റ്റിസിന് നന്ദി പറഞ്ഞ് യുപി പോലീസ് ജയിലിൽ അടച്ച മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്. യുഎപിഎ നിയമവും പരിശോധിക്കണമെന്ന് റൈഹാനത്ത് ആവശ്യപ്പെട്ടു.
‘രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രീം കോടതി വിധി വരും കാലത്തേക്ക് പ്രതീക്ഷ നൽകുന്നതാണ്. യുഎപിഎ പോലുള്ള കരിനിയമങ്ങൾ ദുരുപയോഗം ചെയ്‌ത് നിരപരാധികളെ ജയിലിൽ അടക്കുന്നത് തടയുകയാണ് ഇനി വേണ്ടത്. ഒന്നരവര്‍ഷമായി സിദ്ദീഖ് കാപ്പന്‍ ജയിലില്‍ കിടക്കുകയാണ്. ഒരു തെറ്റും ചെയ്യാത്ത ആളുടെ പേരിലാണ് യുഎപിഎയും രാജ്യദ്രോഹവും ചുമത്തിയിരിക്കുന്നത്’- റൈഹാനത്ത് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിധി പ്രസ്‌താവമെന്നും രാജ്യദ്രോഹ നിയമം പുനപരിശോധിക്കുന്നത് വരെ സംസ്‌ഥാനങ്ങളും കേന്ദ്രവും രാജ്യദ്രോഹ നിയമപ്രകാരം കേസെടുക്കാൻ പാടില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു. രാജ്യദ്രോഹ നിയമം റദ്ദാക്കണമെന്നും ഈ നിയമപ്രകാരം കേസെടുക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹരജികളിലാണ് ചീഫ് ജസ്‌റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ണായക വിധി.
രാജ്യദ്രോഹക്കുറ്റം പുനഃപരിശോധിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രം നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 124 എ വകുപ്പ് താൽക്കാലികമായി സ്‌റ്റേ ചെയ്യരുതെന്ന് ഇന്ന് കോടതിയിൽ കേന്ദ്രം ആവശ്യപ്പെട്ടിന്നെങ്കിലും കേന്ദ്രത്തിന്റെ എതിർപ്പ് തള്ളിക്കൊണ്ടാണ് കോടതി നിർണായകമായ ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിലുള്ള കേസുകളിലും വരാനിരിക്കുന്ന കേസുകളിലും സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ചും കോടതി ചോദ്യം ഉന്നയിച്ചിരുന്നു. നിലപാട് വ്യക്‌തമാക്കാന്‍ ഒരു ദിവസം സമയവും കോടതി നല്‍കിയിരുന്നു. എന്നാല്‍ നിയമം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിക്കാന്‍ കോടതിക്ക് കഴിയില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ മറുപടി.
അതേസമയം ജയിലിലുള്ളവരുടെ ജാമ്യാപേക്ഷ സംബന്ധിച്ച് ഉടനെ വാദം കേള്‍ക്കാമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഇതോടെ സംസ്‌ഥാനങ്ങളും കേന്ദ്രവും 124എ പ്രകാരമുള്ള കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യരുതെന്ന് കോടതി വ്യക്‌തമാക്കുകയായിരുന്നു. നിലവില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്‍റ്റിസ് അറിയിച്ചു.
Read also: താജ്‌മഹൽ ഷാജഹാൻ തട്ടിയെടുത്തത്; ബിജെപി എംപി