ജയ്‌പൂർ: രാജസ്‌ഥാനിലെ ഉദയ്‌പൂരിലെ തയ്യല്‍ കടയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്‌റ്റിലായി. കൊലപാതകത്തിന്റെ ദൃശ്യങ്ങളില്‍ പ്രചരിക്കുന്ന രണ്ടു പേരാണ് പിടിയിലായത്. മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്‌താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചു പോസ്‌റ്റിട്ടു എന്നാരോപിച്ചാണ് ക്രൂരമായ കൊലപാതകം നടത്തിയത്.
റാഫിഖ് മുഹമ്മദ്, അബ്‌ദുള്‍ ജബ്ബാര്‍ എന്നിങ്ങനെയാണ് പിടിയിലാവരുടെ പേരുകള്‍. അതേസമയം, ഉദയ്‌പൂരില്‍ വലിയ സംഘര്‍ഷാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. പ്രദേശത്ത് വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ പോലീസ് സംഘര്‍ഷം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികൾ സ്വീകരിച്ചു. 600 പോലീസുകാരെ അധികമായി വിന്യസിച്ചു.
24 മണിക്കൂര്‍ നേരത്തേയ്‌ക്ക് ഇന്റര്‍നെറ്റ് സേവനം മരവിപ്പിച്ചിട്ടുണ്ട്. ഉദയ്‌പൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന കൊലപാതകത്തിന്റെ വീഡിയോ കാണരുതെന്നും പ്രചരിപ്പിക്കരുതെന്നും രാജസ്‌ഥാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കി.
Read Also: എംഎസ്എംഇ വായ്‌പാ പരിധി 2 കോടിയായി ഉയർത്തി കെഎഫ്‍സി