ന്യൂഡെൽഹി : തദ്ദേശീയ പശു ശാസ്‍ത്ര പരീക്ഷ നടത്തണമെന്ന ആവശ്യവുമായി യുജിസി രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ എല്ലാ യുണിവേഴ്സിറ്റികളിലെയും വൈസ് ചാൻസിലർമാർക്ക് യുജിസി കത്തയച്ചു.
രാജ്യവ്യാപകമായി ഈ മാസം അവസാനത്തോടെ പരീക്ഷ നടത്തണമെന്നാണ് യുജിസി ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്‌ട്രീയ കാമധേനു അഭിയാന്റെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി പരീക്ഷകള്‍ സംഘടിപ്പിക്കുന്നത്. പരമാവധി വിദ്യാര്‍ഥികളെ ഈ പരീക്ഷയെഴുതാന്‍ പ്രേരിപ്പിക്കണമെന്നും യുജിസി കത്തിൽ നിർദേശിക്കുന്നുണ്ട്.
കൂടാതെ പശുവിന്റെ ഗുണഗണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരീക്ഷക്ക് വേണ്ട സ്‌റ്റഡി മെറ്റീരിയലിൽ പറയുന്നത്. ഇന്ത്യയിലെയും റഷ്യയിലെയും ന്യൂക്ളിയര്‍ സെന്ററുകളില്‍ റേഡിയേഷനില്‍ നിന്ന് രക്ഷ നേടാന്‍ പശുവിന്റെ ചാണകമാണ് ഉപയോഗിക്കുന്നതെന്ന് ഇതിൽ വ്യക്‌തമാക്കുന്നുണ്ട്.
കൂടാതെ ആണവ വികിരണങ്ങളില്‍ നിന്നും രക്ഷപെടാന്‍ ചാണകം കവചമായി ഉപയോഗിക്കാമെന്നും, ഭോപ്പാലില്‍ അണുവികിരണം ഉണ്ടായപ്പോള്‍ ചാണകം ഉപയോഗിച്ചതുകൊണ്ടാണ് നിരവധിയാളുകള്‍ രക്ഷപ്പെട്ടതെന്നും സ്‌റ്റഡി മെറ്റീരിയില്‍ പറയുന്നുന്നുണ്ട്. ഒപ്പം തന്നെ പ്രാദേശികമായ പശു ഇനങ്ങളുടെ പാല്‍ മഞ്ഞയായി കാണുന്നത് അതില്‍ സ്വര്‍ണത്തിന്റെ അംശമുള്ളതിനാലാണെന്നും, ഭൂകമ്പം ഉണ്ടാകുന്നത് പശുക്കളെ കൊല്ലുന്നത് കൊണ്ടാണെന്നും പരീക്ഷക്കായുള്ള സ്‌റ്റഡി മെറ്റീരിയലില്‍ വ്യക്‌തമാക്കുന്നു.
Read also : പ്രതിഷേധം ശക്‌തം; സ്‌ഥിരപ്പെടുത്തൽ നടപടി നിർത്തിവെച്ച് സർക്കാർ