പോലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പുതിയ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. സുപ്രീം കോടതി നിലപാടിനും ഭരണഘടനക്കും വിരുദ്ധമാണ് നിയമ ഭേദഗതിയെന്നും വി മുരളീധരന്‍ പ്രതികരിച്ചു.
‘ഓലപ്പാമ്പിനെ കാണിച്ച് കേന്ദ്ര ഏജന്‍സികളെ പേടിപ്പെടുത്താനാണ് സംസ്‌ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കിന് കുറച്ച് നാളായി ബുദ്ധിഭ്രമം ആണ്. ഇഡി നിരന്തരം കേസ് എടുക്കുന്നുവെന്ന് കള്ളപ്രചരണം നടത്തുകയാണ് ധനമന്ത്രി. സഹതാപ തരംഗം പിടിച്ചു പാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇത് വിലപ്പോകില്ല’- കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു.
Also Read: കോവിഡ് രോഗികൾക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം; തിരഞ്ഞെടുപ്പ് കമ്മീഷൻ
പോലീസ് നിയമ ഭേദഗതിക്ക് എതിരെ സംസ്‌ഥാനത്ത് വിവാദം കത്തിപടരുകയാണ്. നിയമ ഭേദഗതി മൗലികാവകാശത്തിന് മേലുള്ള കടന്നു കയറ്റമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചത്. സര്‍ക്കാര്‍ നടപടി അപ്രഖ്യാപിത അടിയന്തരാവസ്‌ഥക്ക് തുല്യമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. അതേസമയം, ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിനോ മാദ്ധ്യമ സ്വാതന്ത്ര്യത്തിനോ എതിരല്ലെന്ന് മുഖ്യമന്ത്രി വ്യക്‌തിമാക്കി.