കുവൈറ്റ് സിറ്റി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പൗരൻമാരെ മടക്കികൊണ്ടുവരാനായി ആരംഭിച്ച വന്ദേ ഭാരത് മിഷന്റെ എട്ടാം ഘട്ടത്തിൽ കുവൈറ്റിൽ നിന്നും 112 വിമാന സർവീസുകൾ. കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ രജിസ്‌ട്രേഷൻ ഡ്രൈവിൽ 1,46,000 പ്രവാസികളാണ് രജിസ്‌റ്റർ ചെയ്‌തത്. 1,06,000 പേർ ഇതിനോടകം വന്ദേ ഭാരത് വിമാനങ്ങളിലും ചാർട്ടേഡ് വിമാനങ്ങളിലുമായി ഇന്ത്യയിലേക്ക് മടങ്ങിയെന്നാണ് വിവരം. ഇന്ത്യയിലേക്ക് മടങ്ങാൻ താൽപര്യമുള്ളവർ എത്രയും വേഗം അവസരം ഉപയോഗപ്പെടുത്തണമെന്ന് എംബസി അറിയിച്ചിട്ടുണ്ട്.
Read also: കള്ളപ്പണം വെളുപ്പിക്കൽ; പ്രതികൾക്ക് 28 വർഷം തടവും രണ്ട് കോടി റിയാൽ പിഴയും
അടുത്ത ദിവസങ്ങളിൽ നാട്ടിൽ പോകാൻ ഒരുങ്ങുന്നവർ എംബസിയിൽ വീണ്ടും രജിസ്‌റ്റർ ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി നാട്ടിലേക്ക് പോകാനായി നിരവധി പേർ രജിസ്‌റ്റർ ചെയ്‌തിരുന്നെങ്കിലും പലരും യാത്ര ചെയ്‌തിട്ടില്ല. ഇതേ തുടർന്നാണ് എംബസി വീണ്ടും രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിച്ചത്. വിമാന സർവീസുകളുടെ വിശദമായ ഷെഡ്യൂൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
വിമാന സർവീസുകളുടെ ഷെഡ്യൂൾ ഇവിടെ കാണാം