തിരുവനന്തപുരം: ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന സംസ്‌ഥാനത്തെ പേഴ്‌സണല്‍ സ്‌റ്റാഫ് നിയമനങ്ങള്‍ക്കെതിരെ ബിജെപി നിയമപരമായും രാഷ്‌ട്രീയമായും പോരാടുമെന്ന് ബിജെപി സംസ്‌ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുവമോര്‍ച്ച തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ യൂത്ത് ഓണ്‍ സ്ട്രീറ്റ് പ്രതിഷേധ പരിപാടി ഉൽഘാടനം ചെയ്യുകയായിരുന്നു കെ സുരേന്ദ്രൻ.
ഇന്ത്യയില്‍ ഒരു സംസ്‌ഥാനത്തും ഇല്ലാത്ത തരത്തിലുള്ള പേഴ്‌സണല്‍ സ്‌റ്റാഫ് സംവിധാനമാണ് കേരളത്തിലുള്ളത്. രാജ്യത്തെ നിയമങ്ങളൊന്നും ഇവിടെ ബാധകമല്ലെന്ന നിലപാടാണ് ഭരണ-പ്രതിപക്ഷങ്ങൾക്ക്. ഏതെങ്കിലും മന്ത്രിമാരുടെ സ്‌റ്റാഫില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നവര്‍ക്ക് കേരളത്തില്‍ ആജീവനാന്ത പെന്‍ഷനാണ്.
മറ്റൊരു സംസ്‌ഥാനത്തും ഇങ്ങനെയില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ സ്‌റ്റാഫിലും ഇത് തന്നെയാണ് അവസ്‌ഥ. വിഡി സതീശന്‍ പ്രതിപക്ഷ നേതാവല്ല പരിചാരക നേതാവാണ്. രാജസദസുകളിലുള്ള പരിചാരക തലവനെ പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
Read Also: നിലവിലുള്ള സ്‌ഥലങ്ങളിൽ നിന്നും പുറത്തിറങ്ങരുത്; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി