ജനവാസ മേഖലയിൽ കാട്ടുപോത്ത്; ഭീതിയിൽ കരുവാരക്കുണ്ടുകാര്‍

By Staff Reporter, Malabar News
wild buffalo- attack in kakkayam
Representational Image
Ajwa Travels

മലപ്പുറം: ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങിയതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് പ്രദേശവാസികൾ. ഒരുമാസമായി മേഖലയിൽ ഒറ്റപ്പെട്ടുകഴിയുന്ന കാട്ടുപോത്തിന്റെ സാന്നിധ്യം കൃഷിയിടങ്ങളിൽ കാണാറുണ്ടെങ്കിലും ജനവാസമേഖലയിൽ ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ ജനങ്ങളെ ഭീതിയിലാക്കി കാട്ടുപോത്ത് വീട്ടുമുറ്റത്തടക്കം എത്തുന്ന നിലയാണ്.

ഇന്നലെ വൈകിട്ടോടെ പന്തയ്‌ക്കൽ ജോർജിന്റെ വീട്ടുമുറ്റത്താണ് കാട്ടുപോത്തിനെ കണ്ടത്. തുടർന്ന് വീട്ടുകാര്‍ പ്രദേശവാസികളെ സംഘടിപ്പിച്ച് പോത്തിനെ മുറ്റത്തുനിന്ന് ഓടിച്ചുവിട്ടെങ്കിലും പിന്നീട് കിഴക്കേത്തലക്കൽ ഷാജുവിന്റെ കൊക്കോ തോട്ടത്തിൽ പോത്ത് നിലയുറപ്പിച്ചു.

ഇതിനിടെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കരുവാരക്കുണ്ട് ഡെപ്യൂട്ടി ഫോറസ്‌റ്റ് സംഘം സ്‌ഥലത്തെത്തിയെങ്കിലും പോത്തിന്റെ സമീപത്തേക്ക് അവർക്കെത്താൻ കഴിഞ്ഞില്ല.

മെയ് 18ന് കാട്ടുപോത്തിന്റെ കുത്തേറ്റ് തരിശിലെ വാടിയിൽ ഷാജഹാൻ മരിച്ചിരുന്നു. അതേ കാട്ടുപോത്താണ് ഇന്നലെ വീണ്ടും ജനവാസ മേഖലകളിൽ ഇറങ്ങിയത്.

അതേസമയം ഫോറസ്‌റ്റ് സ്‌റ്റേഷൻ അധികൃതർ സ്‌ഥലത്തെത്തി പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. എന്നാൽ മാസങ്ങളായി തുടരുന്ന ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Malabar News: വീട്ടിലെ മീറ്ററില്‍ കൃത്രിമം കാണിച്ച്‌ വൈദ്യുതി മോഷണം; 3.34 ലക്ഷം രൂപ പിഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE