ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിലെ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടയില്‍ സിഐഎസ്എഫ് നടത്തിയ വെടിവയ്‌പ്പിൽ നാല് പേർ മരിക്കാനിടയാക്കിയ സംഭവത്തിൽ രാജി ആവശ്യപ്പെട്ട മുഖ്യമന്ത്രി മമത ബാനർജിക്ക് മറുപടിയുമായി അമിത് ഷാ. പശ്‌ചിമ ബംഗാളിലെ ജനങ്ങൾ ആവശ്യപ്പെട്ടാൽ രാജി വയ്‌ക്കാൻ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) പരാജയപ്പെടുമെന്നും മുഖ്യമന്ത്രി മമത ബാനർജി മെയ് 2ന് സ്‌ഥാനമൊഴിയേണ്ടി വരുമെന്നും നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബസിർഹാറ്റിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ അമിത് ഷാ പറഞ്ഞു.
കൂച്ച് ബിഹാർ ജില്ലയിലെ സിതാൽകുച്ചിയിൽ ശനിയാഴ്‌ച നടന്ന വോട്ടെടുപ്പിനിടെ സിഐഎസ്എഫ് ഉദ്യോഗസ്‌ഥർ നടത്തിയ വെടിവയ്‌പ്പിൽ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ അമിത് ഷാ രാജിവയ്‌ക്കണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു.
“ദീദി എന്റെ രാജി ആവശ്യപ്പെടുകയാണ്. പശ്‌ചിമ ബംഗാളിലെ ജനങ്ങൾ എന്റെ രാജി ആവശ്യപ്പെടുകയാണെങ്കിൽ, തല കുനിച്ച് ഞാൻ അത് ചെയ്യാൻ തയ്യാറാണ്. എന്നാൽ മമത മെയ് 2ന് മുഖ്യമന്ത്രി സ്‌ഥാനം ഒഴിയേണ്ടി വരും വരും,”- അമിത് ഷാ പറഞ്ഞു.
Also Read: മമതക്ക് എതിരായ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഇന്നറിയാം; ബംഗാളിൽ ജാഗ്രത നിർദേശം