തിരികെ ലഭിക്കുമോ എംപി സ്‌ഥാനം? രാഹുലിന്റെ അപ്പീലിൽ വിധി ഇന്ന്

അപ്പീൽ അംഗീകരിച്ചു കോടതി വിധിക്ക് സ്‌റ്റേ നൽകിയാൽ രാഹുലിന് നഷ്‌ടപ്പെട്ട എംപി സ്‌ഥാനം തിരികെ ലഭിക്കും. എന്നാൽ, വിധി എതിരായാൽ വീണ്ടും മേൽക്കോടതിയെ സമീപിക്കേണ്ടി വരും.

By Trainee Reporter, Malabar News
Rahul Gandhi
രാഹുൽ ഗാന്ധി
Ajwa Travels

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായക ദിനം. മാനനഷ്‌ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. മെയ് രണ്ടിന് അന്തിമവാദം പൂർത്തിയായി രണ്ടു മാസത്തിന് ശേഷമാണ് വിധി പറയുന്നത്. ജസ്‌റ്റിസ്‌ ഹേമന്ദ്ര പ്രചകിന്റെ ബെഞ്ചാണ് ഹരജിയിൽ വിധി പറയുക.

അപ്പീൽ അംഗീകരിച്ചു കോടതി വിധിക്ക് സ്‌റ്റേ നൽകിയാൽ രാഹുലിന് നഷ്‌ടപ്പെട്ട എംപി സ്‌ഥാനം തിരികെ ലഭിക്കും. എന്നാൽ, വിധി എതിരായാൽ വീണ്ടും മേൽക്കോടതിയെ സമീപിക്കേണ്ടി വരും. കേസിൽ ഇടക്കാല സ്‌റ്റേ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജിയിൽ വാദം കേട്ട കോടതി, വേനലവധിക്ക് ശേഷം വിധി പറയാമെന്ന് വ്യക്‌തമാക്കുകയായിരുന്നു. കേസിൽ ഇടക്കാല ആശ്വാസം അനുവദിക്കാൻ ആകില്ലെന്നും കോടതി അറിയിച്ചിരുന്നു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കർണാടകയിലെ കോലാറിൽ വെച്ച് രാഹുൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളൻമാരുടെയും പേരിനൊപ്പം മോദിയെന്ന് ഉള്ളത് എന്തുകൊണ്ടാണെന്ന് രാഹുൽ പരിഹസിച്ചിരുന്നു. ഇതിനെതിരെ ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് കേസ് നൽകിയത്. മോദി സമുദായത്തെ അപമാനിച്ചെന്ന ഹരജിയിൽ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി രണ്ടു വർഷം ശിക്ഷ വിധിച്ചതോടെയാണ് രാഹുൽ എംപി സ്‌ഥാനത്ത്‌ നിന്ന് അയോഗ്യനായത്.

Most Read: എൻസിപി അധ്യക്ഷൻ ശരത് പവാർ തന്നെ; അജിത് പവാറടക്കമുള്ള നേതാക്കളെ പുറത്താക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE