തിരുവനന്തപുരം: കരമനയിലെ സ്വകാര്യ അപ്പാർട്മെന്റിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. സുജിത് എന്ന ചിക്കുവാണ് പിടിയിലായത്. ഇതോടെ കേസിൽ 5 പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. 2 സ്‌ത്രീകൾ ഉൾപ്പടെ 4 പേരെ കരമന പോലീസ് ഇന്നലെ കസ്‌റ്റഡിയിൽ എടുത്തിരുന്നു.
ഞായറാഴ്‌ച രാവിലെയാണ് കരമന നഗരത്തിലെ അപ്പാർട്മെന്റിൽ വലിയശാല സ്വദേശിയായ കൈമനം ആഴാംകല്ല് കൃഷ്‌ണനഗറിൽ വാടകക്ക് താമസിക്കുന്ന വൈശാഖിന്റെ (34) മൃതദേഹം കണ്ടെത്തിയത്. കിള്ളിപ്പാലം സൂപ്പർ പ്രേം റസിഡൻസി എന്ന അപ്പാർട്മെന്റിലാണ് സംഭവം. അപ്പാർട്മെന്റിന്റെ ബാൽക്കണിയിലാണ് മൃതദേഹം കണ്ടത്.
ശനിയാഴ്‌ച രാത്രിയോടെയാണ് സംഭവം നടന്നത്. പെൺവാണിഭം നടക്കുന്നതായി ആരോപിച്ച് അപ്പാർട്മെന്റിൽ എത്തി ബഹളം വച്ച വൈശാഖിനെ പ്രതികൾ സംഘം ചേർന്നു ആക്രമിക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും സ്‌ക്രൂ ഡ്രൈവർ പോലുള്ള ആയുധം കൊണ്ട് ക്രൂരമായി കുത്തി മുറിവേൽപിച്ച ശേഷം ബാൽക്കണിയിലേക്കു തള്ളിയിടുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
തുടർന്ന് ഞായറാഴ്‌ച രാവിലെയോടെ അപ്പാർട്മെന്റിൽ എത്തിയ മാനേജരാണ് മൃതദേഹം ആദ്യം കണ്ടത്. നിലവിൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. 70ഓളം മുറിവുകളാണ് യുവാവിന്റെ ശരീരത്തിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവ സമയത്ത് അപ്പാർട്മെന്റിൽ 2 സ്‌ത്രീകൾ അടക്കം 4 പേർ ഉണ്ടായിരുന്നതായി കണ്ടെത്തിയത്.
Read also: തലശ്ശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ബിജെപിയുടെ നിര്‍ദേശം