തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം; മുഖ്യപ്രതി പിടിയിൽ

By Trainee Reporter, Malabar News
crime
Representational Image
Ajwa Travels

തിരുവനന്തപുരം: കരമനയിലെ സ്വകാര്യ അപ്പാർട്മെന്റിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. സുജിത് എന്ന ചിക്കുവാണ് പിടിയിലായത്. ഇതോടെ കേസിൽ 5 പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. 2 സ്‌ത്രീകൾ ഉൾപ്പടെ 4 പേരെ കരമന പോലീസ് ഇന്നലെ കസ്‌റ്റഡിയിൽ എടുത്തിരുന്നു.

ഞായറാഴ്‌ച രാവിലെയാണ് കരമന നഗരത്തിലെ അപ്പാർട്മെന്റിൽ വലിയശാല സ്വദേശിയായ കൈമനം ആഴാംകല്ല് കൃഷ്‌ണനഗറിൽ വാടകക്ക് താമസിക്കുന്ന വൈശാഖിന്റെ (34) മൃതദേഹം കണ്ടെത്തിയത്. കിള്ളിപ്പാലം സൂപ്പർ പ്രേം റസിഡൻസി എന്ന അപ്പാർട്മെന്റിലാണ് സംഭവം. അപ്പാർട്മെന്റിന്റെ ബാൽക്കണിയിലാണ് മൃതദേഹം കണ്ടത്.

ശനിയാഴ്‌ച രാത്രിയോടെയാണ് സംഭവം നടന്നത്. പെൺവാണിഭം നടക്കുന്നതായി ആരോപിച്ച് അപ്പാർട്മെന്റിൽ എത്തി ബഹളം വച്ച വൈശാഖിനെ പ്രതികൾ സംഘം ചേർന്നു ആക്രമിക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും സ്‌ക്രൂ ഡ്രൈവർ പോലുള്ള ആയുധം കൊണ്ട് ക്രൂരമായി കുത്തി മുറിവേൽപിച്ച ശേഷം ബാൽക്കണിയിലേക്കു തള്ളിയിടുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

തുടർന്ന് ഞായറാഴ്‌ച രാവിലെയോടെ അപ്പാർട്മെന്റിൽ എത്തിയ മാനേജരാണ് മൃതദേഹം ആദ്യം കണ്ടത്. നിലവിൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. 70ഓളം മുറിവുകളാണ് യുവാവിന്റെ ശരീരത്തിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവ സമയത്ത് അപ്പാർട്മെന്റിൽ 2 സ്‌ത്രീകൾ അടക്കം 4 പേർ ഉണ്ടായിരുന്നതായി കണ്ടെത്തിയത്.

Read also: തലശ്ശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ബിജെപിയുടെ നിര്‍ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE