വഡോദര: ആഭ്യന്തര, രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിക്കുന്നതായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്‍. ട്വിറ്ററിലൂടെയാണ് താരം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി അറിയിച്ചത്. പഠാന്റെ വിരമിക്കല്‍ പ്രഖ്യാപന കുറിപ്പ് പുറത്തുവന്നു.
‘ആദ്യമായി ഇന്ത്യക്ക് വേണ്ടി ജഴ്‌സിയണിഞ്ഞ ദിവസം എനിക്കിപ്പോഴും ഓര്‍മയുണ്ട്. ബാല്യം മുതല്‍ തന്നെ ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയായിരുന്നു എന്റെ ജീവിതം. ഞാന്‍ ആഭ്യന്ത ക്രിക്കറ്റിലും, അന്താരാഷ്‌ട്ര ക്രിക്കറ്റിലും, ഐപിഎല്ലിലും കളിച്ചു. എന്നാല്‍ ഇന്നത്തെ സഹചര്യം അല്‍പം വ്യത്യസ്‌തമാണ്. ഇന്ന് ലോകകപ്പോ, ഐപിഎല്‍ ഫൈനലോ ഇല്ല. അതുകൊണ്ട് ജീവിതത്തിലെ ഈ ഇന്നിംഗ്സിന് ഫുള്‍സ്‌റ്റോപ്പ് ഇടാന്‍ സമയമായി. എല്ലാ തരം കളികളില്‍ നിന്നും വിരമിക്കുന്നതായി ഞാന്‍ പ്രഖ്യാപിക്കുന്നു,’ യൂസുഫ് പഠാന്‍ കുറിച്ചു.
Indian cricketer Yusuf Pathan announces retirement from all forms of the game pic.twitter.com/i3Qr1OPAGa
— ANI (@ANI) February 26, 2021
2001-02ല്‍ ഫസ്‌റ്റ് ക്‌ളാസ് ക്രിക്കറ്റിലൂടെയാണ് യൂസുഫ് പഠാന്റെ ക്രിക്കറ്റ് ലോകത്തേക്കുള്ള അരങ്ങേറ്റം. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്‌ചവെച്ച താരം 2007 ട്വന്റി- 20, 2011 ഏകദിന ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു.
57 ഏകദിനങ്ങളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ താരം 113.60 സ്‌ട്രൈക് റേറ്റില്‍ 810 റണ്‍സാണ് നേടിയത്. രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും പിറവികൊണ്ടു. ട്വന്റി- 20യില്‍ 22 മല്‍സരങ്ങളാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ പഠാന്‍ കളിച്ചത്. 146.58. സ്‌ട്രൈക് റേറ്റില്‍ 236 റണ്‍സും താരം സ്വന്തമാക്കി.
Read Also: നാടകം നിർത്തി രാഷ്‌ട്രീയ പ്രശ്‌നങ്ങളോട് പ്രതികരിക്കൂ; രാഹുലിനോട് തോമസ് ഐസക്