കൽപറ്റ: വയനാട് മുട്ടിലിൽ 106 ഈട്ടിത്തടികളാണ് മുറിച്ചതെന്ന് വനംവകുപ്പിന്റെ കണ്ടെത്തൽ. ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോർട് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന് കൈമാറി. തൃശൂർ ജില്ലയിൽ ഈട്ടിയും തേക്കുമടക്കം മുറിച്ചത് 296 മരങ്ങളാണ്. കൂടുതൽ ജില്ലകളിലെ കണക്കുകൾ പരിശോധിച്ച് വരികയാണ്. റവന്യൂ പട്ടയഭൂമിയിലെ മരങ്ങളാണ് മുറിച്ചതെന്നും വനഭൂമിയിൽ നിന്ന് മരങ്ങൾ മുറിച്ചില്ലെന്നും വനംവകുപ്പിന്റെ പ്രാഥമിക കണ്ടെത്തലിൽ പറയുന്നു. ഈ വിവരങ്ങൾ മരംമുറി കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറും.
അതേസമയം, മുട്ടിലിൽ ഉൾപ്പെടെ സംസ്‌ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നടന്ന മരംകൊള്ളയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ആയിരം കേന്ദ്രങ്ങളിൽ ധർണ നടത്തും. മണ്ഡലാടിസ്‌ഥാനത്തിൽ സംഘടിപ്പിക്കുന്ന ധർണ ജൂൺ 24 വ്യാഴാഴ്‌ചയാണ് തീരുമാനിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ നടത്തണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.
Read also: കോവിഡ് നഷ്‌ടപരിഹാരം; പദ്ധതി വേണമെന്ന് സുപ്രീം കോടതി