12 കാരിയെ പീഡിപ്പിച്ച കേസ് ; കളരി ഗുരുക്കൾക്കെതിരെ കൂടുതൽ അന്വേഷണം

By Trainee Reporter, Malabar News
minor rape case in kozhikkode
Ajwa Travels

കോഴിക്കോട്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ മജീന്ദ്രനെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ്. കളരി അഭ്യസിക്കാൻ എത്തിയ 12 കാരിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് നൻമണ്ട കൊളത്തൂര്‍ ശിവശക്‌തി കളരി സംഘത്തിലെ ഗുരുക്കള്‍ മേഞ്ഞാണ്യം സ്വദേശി മജീന്ദ്രനെ കാക്കൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. 2019ൽ ആയിരുന്നു പീഡനം നടന്നത്. ഇയാൾ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിതാനന്ദപുരിയുമായി അടുത്ത ബന്ധമുള്ളയാളാണെന്ന് പോലീസ് പറഞ്ഞു.

കൂടുതൽ പെൺകുട്ടികൾ പീഡനത്തിൽ ഇരയായിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ മജീന്ദ്രനെതിരെ അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്. അദ്വൈതാശ്രമത്തിലെ വൃദ്ധസദനത്തിന് സമീപമാണ് കളരി കേന്ദ്രം സ്‌ഥിതിചെയ്യുന്നത്. അതേസമയം, പ്രതിക്ക് കളരി നടത്താൻ സ്‌ഥലം നൽകിയെന്നല്ലാതെ കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ലെന്നാണ് ആശ്രമത്തിന്റെ വിശദീകരണം.

2019 ജൂണിൽ പരിശീലനത്തിന് എത്തിയ പെണ്‍കുട്ടിയെ കളരി മുറിയില്‍ വെച്ചാണ് പീഡിപ്പിച്ചത്. പിന്നീട് പലതവണ പീഡനം നടന്നതായും എഫ്‌ഐആറിൽ പറയുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് മജീന്ദ്രനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

Read Also: നിപ; രോഗലക്ഷണം ഉള്ളവരുടെ പരിശോധനാഫലം ഇന്നറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE