ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശില്‍ ട്യൂഷന്‍ സെന്ററിൽ നിന്നും വിദ്യാർത്ഥികള്‍ക്ക് കോവിഡ് രോഗബാധയുണ്ടായതായി പരാതി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. ട്യൂഷന്‍ അധ്യാപികയില്‍ നിന്നും വിദ്യാര്‍ത്ഥികളായ 14 പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചുവെന്നാണ് വ്യക്‌തമാകുന്നത്. കുട്ടികള്‍ക്കൊപ്പം തന്നെ അവരുടെ മാതാപിതാക്കളില്‍ ചിലര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗം സ്‌ഥിരീകരിച്ച കുട്ടികളില്‍ മിക്കവരും 12 വയസിൽ താഴെയുള്ളവരാണ്. ട്യൂഷന്‍ നടത്തിയിരുന്ന അധ്യാപക ദമ്പതിമാര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ 25 ആം തീയതി ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അതുവരെ അവിടെ മറ്റാര്‍ക്കും രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയില്ല. എന്നാല്‍ പിന്നീട് നടത്തിയ കോവിഡ് പരിശോധനയില്‍ 39 ആളുകള്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇവരില്‍ ഒരേ ട്യൂഷന്‍ സെന്ററില്‍ പഠിച്ച 14 കുട്ടികള്‍ക്ക് രോഗം സ്‌ഥിരീകരിച്ചതോടെയാണ് സംഭവം അറിയുന്നത്.
സംഭവത്തില്‍ അധ്യാപകനെതിരെ കേസെടുത്തതായി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ട്യൂഷന്‍ ക്‌ളാസെടുത്തതിനാണ് അധ്യാപകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അധ്യാപകനും അയാളുടെ ഗര്‍ഭിണിയായ ഭാര്യക്കും കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്.
Read also : ‘അൺഫിനിഷ്‌ഡ്’: പ്രിയങ്ക ചോപ്രയുടെ പുസ്‌തകത്തിന്റെ കവര്‍ ചിത്രം പുറത്ത്