ജന്തര്‍ മന്തറില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം; ബിജെപി നേതാവിന്റെ പങ്ക് അന്വേഷിക്കും

By Syndicated , Malabar News
bjp leader aswini
Ajwa Travels

ന്യൂഡെല്‍ഹി: ജന്തര്‍ മന്തറില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നാല് പേരെ തിരിച്ചറിഞ്ഞതായി പോലീസ്. സംഭവത്തില്‍ ബിജെപി നേതാവ് അശ്വിനി ഉപാധ്യായയുടെ പങ്കും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. തീവ്ര ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള വിനീത് ക്രാന്തി, പിങ്കി ഭയ്യ, ഉത്തം മാലിക്, ദീപക് സിംഗ് എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

ഞായറാഴ്‌ചയാണ് ജന്തര്‍ മന്തറില്‍ കേസിന് ആസ്‌പദമായ സംഭവമുണ്ടായത്. ജയ് ശ്രീറാം മുഴക്കിയെത്തിയവര്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതോടെ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു.

ബിജെപി നേതാവ് അശ്വനി ഉപാധ്യായയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ വീഡിയോയില്‍ കാണുന്നവരുമായി യാതൊരു ബന്ധവുമില്ലെന്നാണ് അശ്വിനി പറയുന്നത്.

Read also: ഇനിമുതൽ ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും വാക്‌സിനായി രജിസ്‌റ്റർ ചെയ്യാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE