ന്യൂഡെല്‍ഹി: ജന്തര്‍ മന്തറില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നാല് പേരെ തിരിച്ചറിഞ്ഞതായി പോലീസ്. സംഭവത്തില്‍ ബിജെപി നേതാവ് അശ്വിനി ഉപാധ്യായയുടെ പങ്കും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. തീവ്ര ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള വിനീത് ക്രാന്തി, പിങ്കി ഭയ്യ, ഉത്തം മാലിക്, ദീപക് സിംഗ് എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
ഞായറാഴ്‌ചയാണ് ജന്തര്‍ മന്തറില്‍ കേസിന് ആസ്‌പദമായ സംഭവമുണ്ടായത്. ജയ് ശ്രീറാം മുഴക്കിയെത്തിയവര്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതോടെ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു.
ബിജെപി നേതാവ് അശ്വനി ഉപാധ്യായയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ വീഡിയോയില്‍ കാണുന്നവരുമായി യാതൊരു ബന്ധവുമില്ലെന്നാണ് അശ്വിനി പറയുന്നത്.
Read also: ഇനിമുതൽ ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും വാക്‌സിനായി രജിസ്‌റ്റർ ചെയ്യാം