ബ്രസൽസ്: കഴിഞ്ഞ വർഷം 20 രാജ്യങ്ങളിലായി 45 മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്‌റ്റ്സ്(ഐഎഫ്ജെ)റിപ്പോർട്.
പ്രതിവർഷം കൊല്ലപ്പെടുന്ന മാദ്ധ്യമ പ്രവർത്തകരുടെ കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നും ഐഎഫ്ജെ അറിയിച്ചു. 2020ൽ 65 മാദ്ധ്യമ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
ഏഷ്യാ പസഫിക് മേഖലയിലാണ് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ റിപ്പോർട് ചെയ്‌തത്. 20 മാദ്ധ്യമ പ്രവർത്തകരാണ് ഈ മേഖലയിൽ കൊല ചെയ്യപ്പെട്ടത്. അമേരിക്ക (10), ആഫ്രിക്ക (8), യൂറോപ്പ് (5), മിഡിൽ ഈസ്‌റ്റ് (1), അറബ് ലോകം (1), അഫ്ഗാനിസ്‌ഥാൻ (9), മെക്‌സിക്കോ (8) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്ക്.
ഇറാനിൽ രണ്ട് മാദ്ധ്യമ പ്രവർത്തകരുടെ ജീവനെടുത്ത മാരകമായ അപകടവും ഉണ്ടായിട്ടുണ്ട്. അതേസമയം അഫ്ഗാനിസ്‌ഥാൻ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ മാദ്ധ്യമ പ്രവർത്തകർ നേരിടുന്ന അക്രമങ്ങളിൽ ഐഎഫ്ജെ ആശങ്കയും രേഖപ്പെടുത്തി.
1991 മുതൽ ലോകമെമ്പാടും 2,721 പത്രപ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
Most Read: കോവിഡ് വാക്‌സിനേഷന്‍; ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ചു