ന്യൂഡെൽഹി: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡെൽഹി സർക്കാർ. സിനിമ തിയേറ്ററുകൾ ഉടൻ തന്നെ അടക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ സ്കൂളുകൾ, കോളേജുകൾ, ജിംനേഷ്യങ്ങൾ എന്നിവയും അടച്ചിടാൻ സർക്കാർ നിർദ്ദേശം നൽകി കഴിഞ്ഞു.
തിയേറ്ററുകൾ അടക്കാൻ നിർദ്ദേശം നൽകിയതോടെ ഷാഹിദ് കപൂർ നായകനായ ജേഴ്സി സിനിമയുടെ റിലീസ് മാറ്റിവച്ചു. കൂടാതെ കൂടുതൽ ചിത്രങ്ങളുടെ റിലീസ് മാറ്റി വെക്കുമെന്നാണ് വ്യക്തമാകുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡെൽഹിയിൽ നിലവിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ഇന്ത്യൻ സിനിമാ വ്യവസായം പഴയ ആവേശം വീണ്ടെടുക്കുന്നതേയുള്ളൂ. ബിഗ് ബജറ്റ് സൂപ്പർ താര ചിത്രങ്ങളടക്കം നിരവധി പുതിയ പ്രോജക്ടുകൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും തിയേറ്ററുകൾ അടച്ചിടാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ബോളിവുഡ് ചിത്രങ്ങൾക്ക് മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്നത് ഡെൽഹിയിൽ നിന്നാണ്. അതിനാൽ തന്നെ ഡെൽഹിയിൽ തിയേറ്ററുകൾ അടക്കുന്നതും, മഹാരാഷ്ട്രയിലുള്ള തിയേറ്ററുകളിലെ 50 ശതമാനം പ്രവേശന നിയന്ത്രണവും സിനിമ പ്രദർശനത്തിന് അനിശ്ചിതത്വം സൃഷ്ടിക്കുകയാണ്.
Read also: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വൻ ക്രമക്കേട്; വഴിപാടുകളിൽ അഴിമതി