കോഴിക്കോട്: ജില്ലയിൽ ഹണിട്രാപ്പിനിടെ രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. ഹണിട്രാപ്പിലൂടെ വിളിച്ചുവരുത്തി പണം തട്ടിയ മാനന്തവാടി വേമം ചീരക്കാട് ഷബാന, കോഴിക്കോട് കോളങ്ങര പീടിക ഫൈജാസ് എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
സാമൂഹിക മാദ്ധ്യമം വഴി പരിചയപ്പെട്ട കാസർഗോഡ് സ്വദേശിയായ യുവാവിനെ ഷബാന ഇരിങ്ങല്ലൂരിലെ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മുറിയിൽ കയറിയതിന് പിന്നാലെ ഭർത്താവ് എന്ന് പറഞ്ഞൊരാൾ എത്തി മർദ്ദിക്കുകയും നഗ്ന വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തുകയും കൈയിലുണ്ടായിരുന്ന പതിനായിരം രൂപയും മൊബൈൽ ഫോണും തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു.
കാസർഗോഡ് സ്വദേശിയുടെ പരാതി പ്രകാരം ഫ്ളാറ്റിൽ പരിശോധന നടത്തിയ ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. പിടിയിലായ ഫൈജാസ് തിരുവനന്തപുരത്ത് ആയുധം കൈവശംവെച്ച കേസിലും പ്രതിയാണ്. പന്തീരാങ്കാവ് പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുള്ള മൂന്നുപേരെ ഇനിയും പിടികൂടാനുണ്ട്.
Most Read: തുടരന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ്; എതിർത്ത് പ്രോസിക്യൂഷൻ